ഇസ്ലാമാബാദ് : മസ്ജിദുകൾ സ്വവർഗ്ഗാനുരാഗികളുടെ കേന്ദ്രമാണെന്ന് പാകിസ്താൻ മൗലാന . സ്വവർഗ്ഗാനുരാഗികളെ ഉൽപ്പാദിപ്പിക്കുന്ന ഒരു വ്യവസായം ഞങ്ങൾ സ്ഥാപിച്ചു എന്ന് പറയുന്ന മൗലാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . എല്ലാ ഗ്രാമങ്ങളിലും എല്ലാ നഗരങ്ങളിലും എല്ലാ തെരുവുകളിലും 200 യാർഡിനുള്ളിൽ ഒരു പള്ളി ഉണ്ടെന്നും ഇതെല്ലാം അവിടെ നടക്കുന്നുണ്ടെന്നും മൗലാന പറയുന്നു .
നാട്ടിലെത്തുന്നവൻ അവിടെയുള്ള മദ്രസയിലും, നഗരത്തിൽ എത്തുന്നവൻ അവിടെയുള്ള മദ്രസയിലും ഇതൊക്കെ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എല്ലാവർക്കും അറിയാം . എന്നാൽ തമാശകൾ പറഞ്ഞ് അവസാനിപ്പിക്കാവുന്നത്ര ലളിതമല്ല ഈ വിഷയം. ഈ സമ്പ്രദായം നിർത്തലാക്കണം .കാരണം മതം ഇതിലൂടെ കടന്നുപോകുന്നില്ല. ഇതോടൊപ്പം കുട്ടികളെ പള്ളികളിലും മദ്രസകളിലും പഠിക്കാൻ അയയ്‌ക്കരുതെന്നും അദ്ദേഹം രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
മെട്രിക്കുലേഷൻ (പത്താം ക്ലാസ്) കഴിഞ്ഞാൽ മാത്രമേ മാതാപിതാക്കൾ കുട്ടികളെ പുറത്ത് വിടാവൂ. അതിനുമുമ്പ് കുട്ടികളെ വീട്ടിൽ വച്ച് മതം പഠിപ്പിക്കണമെന്നും മൗലാന പറഞ്ഞു. കുട്ടി പഠിച്ചില്ലെങ്കിൽ കുഴപ്പമില്ലെന്നും മദ്രസകളിൽ ഏൽപ്പിക്കരുതെന്നും മൗലാന പറയുന്നു .
ലൈംഗികചൂഷണം ആരോപിക്കപ്പെട്ട് നിരവധി മദ്രസകളിലെ അദ്ധ്യാപകരും പുരോഹിതന്മാരും അടുത്തിടെ അറസ്റ്റിലായിരുന്നു . കഴിഞ്ഞ വർഷം പഞ്ചാബ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത 10 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഒരു പുരോഹിതൻ അറസ്റ്റിലായിരുന്നു. എന്നാൽ ഇത്തരത്തിൽ കാര്യങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്ന വീഡിയോ ഇതാദ്യമായാണ് പുറത്ത് വരുന്നത് .
Comments