കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അക്രമം കടക്കുന്നു. ഹൂഗ്ലിയിൽ നടന്ന രാമനവമിയുടെ ഭാഗമായി പാർട്ടി സംഘടിപ്പിച്ച ഘോാഷയാത്രയ്‌ക്കിടെ ബിജെപി എംൽഎയ്‌ക്ക് പരിക്ക്. ബിമൻ ഘോഷിനാണ് പരിക്കേറ്റത്. ഘോയാത്രയ്‌ക്കിടെ ഉണ്ടായ കല്ലേറിലാണ് എംഎൽഎയ്‌ക്ക് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#WATCH | West Bengal: Ruckus and stone pelting erupt during the BJP Shobha yatra in Hooghly pic.twitter.com/fbRdsGRkNT
— ANI (@ANI) April 2, 2023
സംഭവത്തെ ഗവർണർ സിവി ആനന്ദബോസ് അപലപിച്ചു. അക്രമികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ ആരോപിച്ചു. ‘ബിജെപി ശോഭാ യാത്ര ഹൂഗ്ലിയിൽ ആക്രമിക്കപ്പെട്ടു. കാരണം ലളിതവും വ്യക്തവുമാണ്. മമതാ ബാനർജി ഹിന്ദുക്കളെ വെറുക്കുന്നു,’ -മജുംദാർ ട്വീറ്റ് ചെയ്തു.
A sad glimpse of how Hindus are paying the price for being Hindu in West Bengal.
BJP MLA Biman ghosh is badly beaten up by the goons supported by Didir police.
A harsh reality to accept in the land of Swami Vivekananda and Rabindranath Tagore. pic.twitter.com/CGR5CE7L8R
— Dr. Sukanta Majumdar (@DrSukantaBJP) April 2, 2023
കഴിഞ്ഞ ദിവസം അജ്ഞാതർ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഗൂർഗാപൂരിലെ വ്യവസായി രാജു ഝായ്‌ക്കാ് വെടിയേറ്റത്. പാർട്ടി പ്രവർത്തകർക്കൊപ്പം കൊൽക്കത്തയിലേക്ക് പോകുവഴിയായിരുന്നു കൊലപാതകം. ശക്തിഗഡ് മേഖലയിലെ പലച്ചരക്ക് കടയ്‌ക്ക് സമീപത്തുവെച്ചാണ് ഝാ ആക്രമിക്കപ്പെട്ടത്.
Comments