കോട്ടയം: കുമരകത്തിന്റെ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് ജി20 ഷെർപ്പമാർ മടങ്ങി. ജി20 സമ്മേളനത്തിന്റെ രണ്ടാം ഷെർപ്പമാരുടെ യോഗമാണ് കുമരകത്ത് സമാപിച്ചത്. അതിഥികളുടെ മനംനിറയ്‌ക്കാൻ ഓണാഘോഷവും സംഘടിപ്പിച്ചു. തൂശനിലയിൽ നിരന്ന വിവിധ വിഭവങ്ങളോട് കീടിയ ഓണ സദ്യ ഷെർപ്പമാർക്ക് പുത്തൻ അനുഭവമായി.
ഷെർപ്പമാസരുടെ യോഗങ്ങൾ ശനിയാഴ്ച അവസാനിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച ഇവർക്കായി ഒരു മുഴുനിശ ഒണാഘോഷം ഷെർപ്പകൾക്കായി കരപുകി വെച്ചിരുന്നു. അതിരാവിലെ തന്നെ ഓണഘോഷം ആരംഭിച്ചിരുന്നു. അതിഥികൾക്ക് മുല്ലപ്പൂ നൽകിയാണ് സ്വീകരിച്ചത്.
തിരുവാതിര, ഊഞ്ഞാലാട്ടം, പുലികളി, കുമ്മാട്ടിക്കളി, കളരിപ്പയറ്റ്്, കളമെഴുത്ത്, എന്നിങ്ങനെ വിവിധ കലാരൂപരങ്ങശൾ അത്ഥികൾക്കായി അരങ്ങേറി. വിവിധ പരിപാടികൾ ഷെർപ്പമാർക്കായി അണിനിരന്നു. കൂടാതെ ഓണപൂക്കളവും തയ്യാറാക്കി. ഷെർപ്പമാരിൽ ചിലർ ഓണപ്പൂക്കളം ഇടാൻ തുടങ്ങിയപ്പോൾ മറ്റു ചിലർക്ക് പുലികൾക്കൊപ്പം തുള്ളാനായിരുന്ന താൽപര്യം.
ഉറിയടിയ്‌ക്കും വടംവലി മത്സരത്തിനും ഇവർ ആവേശത്തോടെ പങ്കെടുത്തു. ഉറിയടിയിൽ ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തും ഒരു കൈ നോക്കി. ഇത് ഫോണിൽ പകർത്തുകയും ഒരോ കലാരൂപത്തെ കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.
ഒടുവിൽ സദ്യയ്‌ക്കെത്തിയപ്പോൾ ഷെർപ്പമാർ മലയാളത്തനിമയിൽ ആയിരുന്നു. മുണ്ടുടുത്തും സാരിയണിഞ്ഞുമാണ് പ്രതിനിധികൾ ഒരോ വിഭവവും പ്രതിനിധികൾ ചോദിച്ചറിഞ്ഞത്. സദ്യ അവസാനിപ്പിച്ച് പായസവും പഴവുമെത്തിയപ്പോൾ എങ്ങനെ കഴിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ പച്ചമോര് നൽകിയപ്പോൾ ഷെർപ്പമാർ അതിശയത്തോടെ പരസ്പരം നോക്കി.
സദ്യയ്‌ക്ക് ശേഷം മുറുക്കാനും നൽകി. ഇതോടെ നാല് ദിവസത്തെ ഷെർപ്പായോഗത്തിന് അവസാനമായി. വെള്ളി, ശനി ദിവസങ്ങളിൽ ആയിരുന്നു പ്രധാനയോഗങ്ങൾ നടന്നത്. ഇനി ജി20യുടെ ഉദ്യോഗസ്ഥതല യോഗങ്ങൾ ഈ മാസം ആറ് മുതൽ ഒമ്പതുവരെ കുമരകത്തെ ഇതേ വേദിയിൽ നടക്കും. വികസ്വര രാജ്യങ്ങളുടെ പ്രശ്ങ്ങൾ ആകും ഇതിൽ ചർച്ചയാവുക.
Comments