കൊൽക്കത്ത: കൊൽക്കത്തയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിയാത്ര സൗകര്യം ലഭ്യമാക്കി. എയർപോർട്ടിലെ ചെക്ക്-ഇൻ-പോയിന്റുകളിലായിരിക്കും സൗകര്യം പ്രവർത്തനക്ഷമമാകുക. അതോടൊപ്പം ബോർഡിംഗ് പാസുകളുമായി ബന്ധിപ്പിച്ച വിമാനയാത്രികർക്ക് ഐഡന്റിറ്റി പരിശോധിക്കുന്നതിന് ഫേഷ്യൽ റേക്കഗ്നിഷ്യൻ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ പേപ്പർ രേഖകൾ ഇല്ലാതാവുകയും ജീവനക്കാരുമായി ഇടപെട്ട് നടപടികൾ പൂർത്തികരിക്കേണ്ടതും വരില്ല. ഇതോടെ യാത്രകൾ കൂടുതൽ സൂഗമമാകും.
ഒന്നിലധികം പോയിന്റുകളിൽ ടിക്കറ്റും ഐഡിയും പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി യാത്ര കൂടുതൽ സുഗമമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും എയർ പോർട്ട് അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മുഖം തിരിച്ചറിയുക എന്നതിന്റെ മാനദണ്ഡത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബയോമെട്രിക് ബോർഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വ്യോമയാന മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ഡിജിയാത്ര നയം.
2022 ഡിസംബറിൽ ഡൽഹി, ബെംഗളൂരു, വാരണാസി എന്നിവിടങ്ങളിലാണ് ഈ സേവനം ആദ്യമായി ലഭ്യമാകുന്നത്. തുടർന്ന് മറ്റ് എയർപോർട്ടുകളിലേക്കും വ്യാപിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. വിമാനത്താവളത്തിൽ യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തുക എന്നതാണ് ഡിജി യാത്ര കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
Comments