വെരിഫൈഡ് ഓർഗനൈസേഷൻ സെറ്റിംഗ്‌സുമായി ട്വിറ്റർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ വിവിധ സ്ഥാപനങ്ങൾക്ക് സ്വമേധയാ അവരുമായി ബന്ധപ്പെട്ട വേരിഫെക്കേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. വിവിധ വിഭാഗങ്ങളിലെ വാണിജ്യ സർക്കാർ സ്ഥാപനങ്ങൾക്കും ലാഭേതര സംഘടനകൾക്കും ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സംവിധാനം ഉപയോഗിക്കുവാൻ സാധിക്കും.
ഇതിനായി ആദ്യം സ്ഥാപനം വെരിഫൈഡ് ഓർഗനൈസേഷൻ അക്കൗണ്ട് തുടങ്ങി സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. വാണിജ്യ-ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ ഗോൾഡൻ നിറത്തിലുള്ള വെരിഫിക്കേഷൻ ചെക്ക്മാർക്കും ചതുരത്തിലുള്ള അവതാറുമാണ് ലഭിക്കുക. സർക്കാർ സ്ഥാപനങ്ങൾക്ക് ചാര നിറത്തിലുള്ള ചെക്ക് മാർക്കും വൃത്താകൃതിയിലുള്ള അവതാറുമാണ് ലഭിക്കുക കൂടാതെ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് മറ്റ് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അക്കൗണ്ടുകൾക്കും അംഗീകാരം നൽകാവുന്നതാണ്. അക്കൗണ്ടുകളുടെ പ്രത്യകതയ്‌ക്ക്‌നുസരിച്ച് നില, സ്വർണം, ചാര നിറത്തിലുള്ള ചെക്ക്മാർക്കുകളായിരിക്കും ലഭിക്കുക. അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ അഫിലിയേറ്റ് ബാഡ്ജായി കാണാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്ഥാപനത്തിന്റെ അക്കൗണ്ട് വിസിറ്റ് ചെയ്യാനാകും.
82,300 രൂപയാണ് ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സ്ബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നതിന് പ്രതിമാസം വരിസംഖ്യയായി അടയ്‌ക്കേണ്ടത്. 4120 രൂപയാണ് പ്രതിമാസ നിരക്കായി അധികം നൽകേണ്ടത്. നിലവിൽ സൗജന്യ വെരിഫിക്കേഷൻ ലഭ്യമായ എല്ലാ അക്കൗണ്ടുകളുടെയും ചെക്ക്മാർക്ക് നീക്കം ചെയ്ത് തുടങ്ങി.
Comments