മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഉന്നയിച്ച ആരോപണങ്ങളെ തള്ളി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ഹിൻഡൻബെർഗ് റിപ്പോർട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്ന് പവാർ പറഞ്ഞു. വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നൽകുന്നത്. ഇത് അന്വേഷിക്കാൻ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പിന്നെ ജെപിസി അന്വേഷണം ആവശ്യമില്ലെന്നും പവാർ കൂട്ടിച്ചേർത്തു.
തുടർച്ചയായി രാഹുൽ സർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. എന്നാൽ തെളിവുകൾ നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. ഇതിനെ തുടർന്ന് ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. രാഹുലിന്റെത് പൊള്ളയായ വാദങ്ങളാണെന്നും ബിജെപി പറഞ്ഞിരുന്നു. സവർക്കരിനെതിരെ പറഞ്ഞതിനും രാഹുലിന്റെ പ്രസ്താവനകളെ വിമർശിച്ച് എൻസിപി എത്തിയിരുന്നു. നിരവധി പ്രതിപക്ഷ അംഗങ്ങൾ ഇത്തരത്തിൽ രാഹുലിന്റെ പ്രസ്താവകളെ എതിർത്തിരുന്നു.
പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിലടക്കം പ്രതിഷേധം ഉയർത്തുമ്പോഴാണ് ശരദ് പവാർ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ യോഗങ്ങളിൽ നിന്നും എൻസിപി നേരത്തെ വിട്ടുനിന്നിരുന്നു. എന്നാൽ നിലവിൽ യോഗം എവിടെ വെച്ചാണ് എന്നോ എപ്പോഴാണെന്നൊ സംബന്ധിച്ചോ ഉള്ള വിവരം കോൺഗ്രസ് അറിയിച്ചിട്ടില്ല.
Comments