ലക്നൗ: സംസ്ഥാനത്തെ ഭീതിയിലാക്കിയ ഗുണ്ടാസംഘങ്ങൾ ഇപ്പോൾ പേടിച്ചോടുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്ന ഗുണ്ടാസംഘങ്ങൾ കോടതി ശിക്ഷാവിധിയ്‌ക്ക് ശേഷം ഇപ്പോൾ പേടിച്ചോടുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉമേഷ് പാൽ കേസിലെ ഗുണ്ടാസംഘത്തിലെ അംഗമായ അതിഖ് അഹമ്മദിന്റെ ശിക്ഷ വിധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ പരമാർശം. യുപിയിലെ ക്രമസമാധാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബോട്ടിലിംഗ് പ്ലാന്റിന്റെ ഭൂമി പൂജയ്‌ക്ക് ശേഷം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നേരത്തെ ക്രമസമാധാനത്തോട് അൽപ്പം പോലും ബഹുമാനം കാണിക്കാത്തവർ ഇപ്പോൾ ജീവനും കൊണ്ട് ഓടുകയാണ്. ജനങ്ങളെ ഭയപ്പെടുത്തുകയും ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്തിരുന്നവരാണ് ഈ മാഫിയ സംഘങ്ങൾ. ആളുകളെ ഭയപ്പെടുത്തുകയും വ്യവസായികളെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ഇന്ന് അവർ പേടിച്ചോഓടി രക്ഷപ്പെടുകയാണ്’ മുഖ്യമന്ത്രി പറഞ്ഞു.
2006-ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ-രാഷ്‌ട്രീയ പ്രവർത്തകൻ അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകളോട് കൂടി ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് വിധിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. 2005-ജനുവരിയിൽ ബിഎസ്പി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയാണ് ഉമേഷ് പാൽ. അദ്ദേഹത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാർ ഇയാളുടെ സംഘാംഗങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചത്. നടപടിയ്‌ക്ക് ശേഷം മാഫിയയെ പൂർണമായും നശിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രതിജ്ഞയെടുത്തിരുന്നു.
Comments