കോഴിക്കോട്: ഷാരൂഖ് സെയ്ഫിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, സമൂഹമാദ്ധ്യമ ചാറ്റുകൾ, ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം സംശയകരമാണെന്ന് കേന്ദ്ര ഏജൻസികൾ. ഇയാൽ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തി. ഡൽഹിയിലേക്കും മുംബൈയിലേക്കും ഫോൺ കോളുകൾ പോയിട്ടുണ്ട്. അവസാനം വിളിച്ച് നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്.
ഷാറൂഖ് സെയ്ഫിയ്‌ക്ക് കേരളത്തിൽ ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. രാവിലെ ഷൊർണൂരിലെത്തിയ ഷാറൂഖ് വൈകുന്നേരം 7.20 വരെ കേരളത്തിൽ ചെലവഴിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം എവിടെ പോയി, എന്തൊക്കെയായിരുന്നു ചെയ്തത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇയാൾ പെട്രോൾ വാങ്ങാൻ പോയ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാൾ എന്തിനാണ് കേരളം തന്നെ തിരഞ്ഞെടുത്തത്, ലോക്കൽ ട്രെയിൻ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തത്, എലത്തൂരിൽ വെച്ച് ആക്രമണം നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം എന്നീ കാര്യങ്ങളിലാണ് പോലീസ് കൂടുതൽ വ്യക്തത തേടുന്നത്. പാലത്തിന് മുകളിൽ വെച്ച് ആക്രമണം നടത്തിയത് ഡി1, ഡി2 കോച്ചിലെ മുഴുവൻ ആളുകളും കൊല്ലപ്പെടണം എന്ന് ഉദ്ദേശത്തോട് കൂടിയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഡിപ്പോയുള്ളതിനാൽ തീ ആളിപ്പടർന്ന് വൻദുരന്തമുണ്ടാകാൻ സാധ്യതയുണ്ട്. ഇതും അന്വേഷണസംഘം തളളിക്കളയുന്നില്ല.
Comments