ഭുവനേശ്വർ : സൈബർ തട്ടിപ്പിനിരയായി ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുത്തിയതിന്റെ പേരിൽ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. ഒഡീഷയിലെ കെന്ദ്രപ്പാറയിലാണ് സംഭവം. 32 കാരിയായ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് 45-കാരനായ ഭർത്താവിനെതിരെ നടപടി.
ഏപ്രിൽ ഒന്നിനായിരുന്നു ഇയാൾ ഭാര്യയെ തലാക്ക് ചൊല്ലി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. 15 വർഷം നീണ്ട ദാമ്പത്യമാണ് ഇയാൾ ദാമ്പത്യത്തിലൂടെ ഉപേക്ഷിച്ചത്. സൈബർ തട്ടിപ്പിനിരയായി ഒന്നര ലക്ഷം രൂപ നഷ്ടമായെന്ന് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. സംഭവത്തിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകി. സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. മുസ്ലീം വനിത വിവാഹാവകാശ സംരക്ഷണ നിയമം അനുസരിച്ചും സ്ത്രീധന നിരോധന നിയമം അനുസരിച്ചുമാണ് ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൗമാരക്കാരായ മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഈ നിയമം തൽക്ഷണം മുത്തലാഖ് സമ്പ്രദായം നിരോധിക്കുകയും മൂന്ന് വർഷം വരെ തടവ് അനുവദിക്കുകയും ചെയ്യുന്നതാണ്. സൈബർ തട്ടിപ്പിലൂടെ എങ്ങനെയാണ് പണം നഷ്ടമായത് എന്നതിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Comments