സിന്ധിലെ ഹൈദരാബാദിൽ നിന്ന് 15 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ട് പോയി മതം മാറ്റി. ചന്ദാ മഹാരാജ് എന്ന പെൺകുട്ടിയെയാണ് തട്ടികൊണ്ട് പോകുകയും പിന്നീട് മതം മാറ്റുകയും ചെയ്തത്. ഹൈദരാബാദിലെ ഫത്തേ ചൗക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടു പോയതെന്നും വീട്ടിലേക്ക് മടങ്ങി വരവെ കാറിൽ വന്ന സംഘം ചന്ദയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് മാതാപിതാക്കൾ പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടിക്കാൻ സാധിച്ചിട്ടില്ല.
പ്രതിയായ ഷമൻ മാഗ്സി വഴിയിൽ വെച്ച് സ്ഥിരമായി ചന്ദയെ ശല്യം ചെയ്യാറുണ്ടെന്നും. തുടർന്നാണ് പെൺകുട്ടിയെ തട്ടികൊണ്ട് പോയതെന്നും അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസിൽ പരാതി നൽകുകയും എഫ്ഐആർ ഫയൽ ചെയ്തിട്ടും നടപടി സ്വീകരച്ചിലെന്നുംപെൺകുട്ടിയുടെ മാതാപിതാക്കാൾ ആരോപിച്ചു. ഹൈദരാബാദ് എസ്എസ്പിക്കാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പെൺകുട്ടിയെ മതം മാറ്റും എന്ന ഭയത്തിലാണ് ബന്ധുക്കൾ. പെൺകുട്ടി ജീവിച്ചിരിപ്പുണ്ടോ കൊല്ലപ്പെട്ടോ എന്നു പോലും അറിയിക്കുന്നില്ലെന്നും മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ ഇപ്പോൾ പാകിസ്താനിൽ സ്തിരമായി മാറി. തുടർച്ചയായി നിർബന്ധിത തട്ടിക്കൊണ്ടുപോകലുകളും മതപരിവർത്തനങ്ങളും നടക്കുകയാണ്. പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ പ്രതൃകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപെടുന്നില്ല എന്നത് നിരവധി തവണ ഇന്ത്യ അടക്കം ഉന്നയിച്ചിട്ടും ഇതുവരെ കൃത്യമായ നിലപാട് എടുക്കാൻ പാകിസ്താൻ തയ്യാറായിട്ടില്ല. ഇക്കഴിഞ്ഞ ദിവസം പാകിസ്താനിൽ ന്യുനപക്ഷങ്ങൾ സുരക്ഷിതരല്ല എന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.
Comments