ന്യൂഡൽഹി: മുദ്ര യോജനയിലൂടെ എട്ട് കോടിയിലധികം പുതിയ സംരംഭകരെ സൃഷ്ടിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെയായിരുന്നു അദ്ദേഹം മുദ്ര വായ്പ പദ്ധതിയെക്കുറിച്ച് പരമാർശിച്ചത്.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ മുദ്രായോജനക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുദ്രാ യോജനയുടെ നേട്ടങ്ങളെ പരിഹസിച്ചവരെ പ്രധാനമന്ത്രി ചടങ്ങിൽ രൂക്ഷമായി വിമർശിച്ചു. 71,000 പേർക്കാണ് ചടങ്ങിൽ വിവിധ കേന്ദ്രസർക്കാർ തസ്തികകളിലേക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറിയത്.
കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി.ചിദംബരം മുദ്രാ യോജനയെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. പദ്ധതിയിലൂടെ നൽകുന്ന 50,000 രൂപ വായ്പകൊണ്ട് കച്ചവടങ്ങൾ നടത്താൻ കഴിയുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിനാണ് റോസ്ഗാർ മേളയിലെ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി മറുപടി നൽകിയിരിക്കുന്നത്.
സംരംഭങ്ങൾ തുടങ്ങുന്നതിനായി ഈടില്ലാത്തെ വായ്പ നൽകുന്ന കേന്ദ്ര പദ്ധതിയാണ് മുദ്ര യോജന. 2015 ലാണ് മുദ്രായോജനയ്‌ക്ക് തുടക്കം കുറിച്ചത്. ഇതുവരെ 23 ലക്ഷം കോടിയോളം രൂപയാണ് പദ്ധതിക്ക് കീഴിൽ വായ്പയായി വിതരണം ചെയ്തത്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ 70 ശതമാനവും സ്ത്രീകളാണ്.
Comments