ഛണ്ഡിഗഡ്: പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി. മുഗൾ ഭരണത്തേക്കാള്‍ ഹീനമായ ഭരണമാണ് പഞ്ചാബിൽ നടക്കുന്നതെന്നും സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും ഛന്നി വിമർശിച്ചു. ഒരു കാരണവുമില്ലാതെ പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെ കേസുകളെടുക്കാനാണ് മുഖ്യമന്ത്രി ഭഗവന്ദ് മൻ ശ്രമിക്കുന്നതെന്നും ഛന്നി വിമർശിച്ചു.
തന്നെ സർക്കാർ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും നിരന്തരം അതിനായുള്ള ശ്രമങ്ങൾ നടക്കുന്നതായും ഛന്നി ആരോപിച്ചു. താൻ അഴിമതി നടത്തിയുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാണെന്നും ഛന്നി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന് മുന്നിൽ ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആപ്പിന്റെ ഭരണത്തിൽ പഞ്ചാബിൽ ഗുണ്ടാരാജാണ് നടക്കുന്നത്. ലഹരിക്കടത്ത് മാഫിയകളെ നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. സംസ്ഥാനത്തെ ബറണ നിർവഹകണം സമ്പൂർണ പരാജയമാണെന്നും ഛന്നി കുറ്റപ്പെടുത്തി.
Comments