ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള സ്വരച്ഛേർച്ചകളിൽ പ്രതികരണവുമായി അമിത് ഷാ. സച്ചിൻ പൈലറ്റ് എന്ത് ചെയ്താലും അതിന് പ്രസക്തിയുണ്ടാകില്ലെന്നും കോൺഗ്രസിന്റെ നിധിശേഖരം നിറയ്‌ക്കുന്നതിൽ ഗെഹ്‌ലോട്ട് നൽകുന്ന സംഭാവന വലുതാണെന്നും രാജസ്ഥാൻ സർക്കാരിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി പറഞ്ഞു. ഭരത്പൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിന്റെ മുഖ്യമന്ത്രിയാകാനുള്ള ഗെഹ്‌ലോട്ടിന്റെ മോഹത്തെക്കുറിച്ചായിരുന്നു അമിത് ഷായുടെ പരാമർശം. ”പൈലറ്റ് ജി, നിങ്ങൾ എന്തുതന്നെ ചെയ്താലും നിങ്ങളുടെ നമ്പർ പരിഗണിക്കില്ല. ഒരുപക്ഷെ, നിങ്ങളുടെ സംഭാവന ഗെഹ്‌ലോട്ട് ജിയേക്കാൾ താഴെയായിരിക്കാം. ഗെഹ്‌ലോട്ട് ജിയുടെ സംഭാവന കോൺഗ്രസിന്റെ നിധികുംഭത്തിലാണ്.” ആഭ്യന്തര മന്ത്രി പറഞ്ഞു.
രാജസ്ഥാൻ സർക്കാരിനെ അഴിമതിയുടെ കേന്ദ്രമാക്കി സംസ്താനത്തെ കൊള്ളയടിച്ചത് മുഖ്യമന്ത്രിയാണ്. കൊള്ളയടിച്ച പണം കോൺഗ്രസ് പാർട്ടിയുടെ നിധിശേഖരത്തിലേക്കാണ് പോയതെന്നും അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന ബിജെപി സർക്കാരിന്റെ കാലത്ത് സംഭവിച്ച അഴിമതിയിൽ നടപടിയെടുക്കണമെന്ന ആവശ്യമുയർത്തി സച്ചിൻ പൈലറ്റ് സ്വന്തം സർക്കാരിനെതിരെ ഏകദിന നിരാഹാര സമരം നടത്തിയ സംഭവത്തിലായിരുന്നു അമിത് ഷായുടെ പരാമർശം.
അടുത്ത തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ജനങ്ങൾ സർക്കാരിനെ പുറത്താക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റുകളിലും വിജയം കൈവരിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments