കോഴിക്കോട് : നയതന്ത്ര ചാനലിലൂടെ സ്വർണ്ണ കള്ളക്കടത്ത് നടത്തിയ കേസിൽ 1.13 കോടി രൂപയുടെ സ്വത്തുക്കളും 27.65 ലക്ഷം രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്‌നാട്ടിലുമായി നാല് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയത്.
കോഴിക്കോട് സ്വദേശികളായ സംജു,ഷംസുദ്ദീൻ, കോയമ്പത്തൂർ സ്വദേശിയായ നന്ദഗോപാൽ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നിന്നാണ് ഇഡി സ്വത്തുക്കൾസ്വർണവും സ്വത്തുക്കളും കണ്ടുകെട്ടിയത്. ഇവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ഇഡി റെയ്ഡ് നടത്തിയത്. നേരത്തെ സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്മെന്റെ ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. മുഹമ്മദ് ഷാഫിയിൽ നിന്ന 4,500 ഗ്രം സ്വർണം വാങ്ങിയതായി സംജുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം പ്രതിക്കൾക്കെതിരെ കുറ്റ പത്രം സമർപ്പിച്ചു.
Comments