ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അമൂലിനെ ബഹിഷ്‌കരിക്കേണ്ട ആവശ്യമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. കർണാടകയിലെ നന്ദിനി അമൂൽ പോരാട്ടത്തിൽ നിലപാട് അറിയിച്ചിരിക്കുകയണ് പട്ടേൽ. കർണാടകയിൽ അമൂൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
കർണാടകയില നന്ദിനിയ്‌ക്ക് അമൂൽ ഭീഷണിയാകുമെന്നുള്ള വാദത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഈ വിഷയത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തന്റെ കാഴ്ചപ്പാടിൽ അമുലിനെ കർണാടകയിൽ ബഹിഷ്‌കരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അമുൽ നന്ദിനിക്ക് ലഭിക്കുന്ന എന്തെങ്കിലും തട്ടിയെടുക്കുകയാണെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമൂലിൽ നിന്ന് നന്ദിനിയ്‌ക്ക് ഭീഷണിയില്ലെന്ന് കർണാടക സർക്കാർ ഇതിന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ പ്രശ്‌നങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ അമൂലിനെ തളളി നന്ദിനിയ്‌ക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ രാഹുലിന്റെ വാദങ്ങൾ ഖണ്ഡിച്ചുകൊണ്ട് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ രംഗത്തു വന്നു. ബെംഗളൂരു സൗത്തിൽ നിന്നുള്ള എംപി കൂടിയാണ് തേജസ്വി സൂര്യ.
Comments