ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന് ഉത്തരേന്ത്യയിൽ കാര്യമായ വിജയം നേടാൻ സാധിച്ചില്ല. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തെന്നിന്ത്യയിൽ സ്വീകരിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് ഉത്തരേന്ത്യൻ മേഖലകളിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്ന് വ്യക്തമാക്കുകയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കാർത്തി.
പുഷ്പ പോലുള്ള ചിത്രങ്ങൾ മൊഴിമാറിയെത്തി ഉത്തരേന്ത്യയിൽ പ്രേക്ഷകരെ നേടിയപ്പോൾ ആ വിജയം പൊന്നിയിൻ സെൽവന് സാധ്യമായില്ലെന്ന് കാർത്തി പറഞ്ഞു. ചരിത്രത്തിന്റെ ഭാഗമായ പൊന്നിയിൻ സെൽവന്റെ കഥ മനസിലാക്കി ആസ്വദിക്കുന്നതിൽ ഉത്തരേന്ത്യക്കാർ ബുദ്ധിമുട്ടി. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു നോവൽ വായിക്കുകയാണെന്ന് കരുതുക. കുറച്ച് പേജുകൾ വായിച്ചുകഴിയുമ്പോൾ ചില കഥാപാത്രങ്ങളുടെ പേരുകൾ മറന്നുപോകും. അത് തന്നെയാണ് പൊന്നിയിൻ സെൽവൻ-1ന്റെ കാര്യത്തിൽ ഉത്തരേന്ത്യയിൽ സംഭവിച്ചത് കാർത്തി പറഞ്ഞു.
എന്നാൽ ഒടിടിയിൽ പിഎസ് 1 റിലീസ് ചെയ്ത ശേഷം മികച്ച് പ്രതീകരണമാണ് ലഭിച്ചതെന്ന് കാർത്തി പറഞ്ഞു. ‘ഒടിടിയിൽ ചിത്രം കണ്ട ശേഷം സിനിമ നല്ലതാണെന്ന് പലരും പറഞ്ഞു. അതുകൊണ്ട് തന്നെ പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്യുമ്പോൾ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – കാർത്തി കൂട്ടിച്ചേർത്തു.
സിനിമയെക്കുറിച്ചോ തന്റെ ജോലിയെക്കുറിച്ചോ അമ്മ എന്നോട് സംസാരിക്കാറില്ല. പക്ഷേ പൊന്നിയിൻ സെൽവനിൽ വന്ദ്യതേവനായി കണ്ടപ്പോൾ അമ്മയ്‌ക്ക് ഒരുപാട് സന്തോഷമായി – കാർത്തി പറയുന്നു.
Comments