ലണ്ടൻ: ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സ്‌കൂളിനുള്ളിൽ ഹിന്ദു വിദ്യാർത്ഥികൾ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെന്റി ജാക്‌സൺ സൊസൈറ്റിയിലെ ഗവേഷകയായ ചാർലറ്റ് ലിറ്റിൽവുഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങളുടെ കുട്ടികൾക്ക് അവർ പഠിക്കുന്ന സ്‌കൂളിൽ നിന്നും ഹിന്ദുവിരുദ്ധത നേരിടേണ്ടി വന്നിട്ടുണ്ടെന്ന് 51 ശതമാനം ഹിന്ദു മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബ്രിട്ടണിലെ പല സ്‌കൂളുകളിലും ഹിന്ദു വിദ്യാർത്ഥികൾ ഇത്തരം സമീപനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
51% of Hindu parents say their child has experienced anti-Hindu hate in schools whilst < 1% of schools have reported the same in the last 5 yrs.
10 spots left in the room, do book via the link before tomorrow mid day if you want to be there in person. @HJS_Org https://t.co/lZKNSzg8cP— Charlotte Littlewood (@CharlotteFLit) April 17, 2023
ഇന്ത്യക്കാരായ പല ഹിന്ദുവിദ്യാർത്ഥികളോടും ചില വിദ്യാർത്ഥികൾ മതംമാറ്റത്തെക്കുറിച്ച് നിരന്തരമായി സംസാരിക്കുന്നത് പതിവാണ്. ഹിന്ദുക്കളായ സഹപാഠികളെ കാഫിറുകൾ എന്ന് അഭിസംബോധന ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇസ്ലാമിലേക്ക് മതംമാറിയാൽ സ്‌കൂളിലെത്തുമ്പോൾ നേരിടേണ്ടി വരുന്ന ബുള്ളീയിങ് നിൽക്കുമെന്നും ജീവിതം കുറച്ചുകൂടി എളുപ്പമാകുമെന്നും ഹിന്ദു സഹപാഠികളോട് നിർദേശിക്കുന്ന വിദ്യാർത്ഥികളുടെ സംഘം സ്‌കൂളിലുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
“നീയൊന്നും അധികം നാൾ ജീവിക്കില്ല, മരിച്ചുകഴിഞ്ഞാൽ സ്വർഗത്തിലേക്ക് പോകണമെങ്കിൽ ജീവിച്ചിരിക്കുന്ന കാലത്ത് ഇസ്ലാമിലേക്ക് മതംമാറണം. ” എന്ന് പല വിദ്യാർത്ഥികളും തങ്ങളുടെ മക്കളോട് വന്നു പറഞ്ഞിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. മുസ്ലീം വിദ്യാർത്ഥികളിൽ നിന്ന് മകൾ നിരന്തരമായി ബുള്ളീയിങ് അനുഭവിക്കേണ്ടി വന്നപ്പോൾ ഒടുവിൽ സ്‌കൂൾ മാറ്റേണ്ടി വന്നിട്ടുണ്ടെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി. ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വിചാരണ ചെയ്യാൻ ഹിന്ദു വിദ്യാർത്ഥികളുടെ പക്കൽ ചില കുട്ടികൾ എത്താറുണ്ടെന്നും മാതാപിതാക്കൾ പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Comments