അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ഹർജി തള്ളി കർണാടക ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് ഡി.കെ ശിവകുമാർ നൽകിയ ഹർജിയാണ് തള്ളിയത്. കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയിരുന്നു ഇത് ചോദ്യം ചെയ്താണ് ശിവകുമാർ ഹർജി നൽകിയത്. സിബിഐ അന്വേഷണത്തിനുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് തെറ്റാണെന്നായിരുന്നു ശിവകുമാറിന്റെ അപേക്ഷ എന്നാൽ കോടതി ഹർജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾക്ക് ശേഷമാണ് ജസ്റ്റിസ് നടരാജൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി.
2019-ലാണ് സർക്കാർ ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയത്. ഇതോടെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. താൻ കർഷകനാണെന്നും കൃഷിയിൽ നിന്ന് മാത്രമേ വരുമാനമുള്ളെന്നുമായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. എന്നാൽ ഇതിന് പിന്നാലെ ശിവകുമാറിന്റെ സ്വത്ത് വിവരങ്ങൾ സിബിഐ തിട്ടപ്പെടുത്തി. ഇതോടെ ശിവകുമാറിന്റെ വാദം പൊളിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പ്രചാരണ തിരക്കിലായ ശിവകുമാറിന് തിരിച്ചടിയായേക്കും.
Comments