തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിലാണ് സംഭവം. കരമന സ്വദേശിയായ സ്ത്രീയിൽ നിന്നുമാണ് കുട്ടിയെ കിട്ടുന്നത്. മൂന്ന് ലക്ഷം രൂപ നൽകിയാണ് 11 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് വാങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞിനെ കൈമാറിയത്. ജനിച്ച ഉടനെ വിൽപ്പന നടത്തിയതായാണ് സൂചന.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഞ്ഞിനെ കൈമാറിയതിൽ ഇടനിലക്കാരുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കരമന സ്വദേശിയായ സ്ത്രീ ആദ്യം സ്വന്തം കുഞ്ഞാണെന്ന് വാദിച്ചതിന് ശേഷമാണ് സത്യം വെളിപ്പെടുത്തിയത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കുന്നതിനും ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.
Comments