എറണാകുളം: ചെറായിയിൽ മത്സ്യത്തൊഴിലാളികളുടെ ഭൂമി വഖഫ് ബോർഡ് തട്ടിയെടുത്തതായും കുടുംബങ്ങളെ ഒഴിപ്പിക്കാൻ ശ്രമമെന്നും പരാതി. 600-ൽ പരം കുടുംബങ്ങളുടെ ഭൂമിയാണ് വഖഫ് ബോർഡ് തട്ടിയെടുത്തതായി പരായി ഉയരുന്നത്. മത്സ്യത്തൊഴിലാളികൾ പണം നൽകി വാങ്ങിയ ഭൂമിയാണ് വഖഫിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാട്ടി കുടുംബങ്ങളെ ഇറക്കിവിടാൻ ശ്രമം നടത്തിയത്.
വഖഫ് ബോർഡ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഭൂമിയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. 1865ൽ ആയില്യം തിരുനാൾ രാജാവിന്റെ കാലത്താണ് താമസക്കാർക്ക് നൽകാനായി തീരുമാനിച്ചത്. അതിന് ശേഷം അവർക്ക് അതിനുള്ള അവകാശം നൽകുകയും ചെയ്തു. അന്ന് ദിവാനായിരുന്ന ടി. മാധവറാവുവാണ് അവർക്ക് അവകാശം നൽകിയത്.
ഹാജി മൂസ സേഠ് എന്നയാളാണ് കൃഷി ചെയ്യാമെന്ന് പറഞ്ഞ് ദിവാന്റെ കയ്യിൽ നിന്നും ഭൂമി വാങ്ങിയത്. 1950-ൽ ഈ ഭൂമി ഫറൂഖ് കോളേജിന് അദ്ദേഹം വിട്ടുകൊടുത്തു. 89-90 കാലത്ത് ഫറൂഖ് കോളേജിൽ നിന്നും മത്സ്യത്തൊഴിലാളികൾ അവർ ആവശ്യപ്പെട്ട പണം നൽകി ഭൂമി വാങ്ങിയിരുന്നു. എന്നാൽ 2019-ൽ വഖഫ് ബോർഡ് യോഗം ചേർന്ന ശേഷം 404 ഏക്കർ അവരുടേതാണെന്ന് ആരോപിച്ചു. 2022-ന് വില്ലേജ് ഓഫീസ് വഴി ഇവിടെ താമസിക്കുന്നവർക്ക് നോട്ടീസ് വന്നു. നിലവിൽ കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നടക്കുകയാണ്.
Comments