തിരുവനന്തപുരം: കേരളത്തിലെ 34 സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. തലസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേമം റെയിൽവേ സ്റ്റേഷനും കൊച്ചുവേളി സ്റ്റേഷനും സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തലസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. നേമം, വർക്കല, തിരുവനന്തപുരം, ചങ്ങനാശേരി, ചെങ്ങന്നൂർ, ഏറ്റുമാനൂർ, ഗുരുവായൂർ, കാസർകോഡ്, കൊല്ലം കുറ്റിപ്പുറം, നെയ്യാറ്റിൻകര, തുടങ്ങി 34 സ്റ്റേഷനുകൾ ലോകോത്തര നിലവാരമുള്ളതാക്കും. പ്രത്യേക സോൺ ഉണ്ടോ ഇല്ല എന്നതല്ല എന്തൊക്കെ വികസനം നടത്തുന്നു എന്നതാണ് കാര്യം. കെ -റെയിൽ കേന്ദ്രം നിലപാടറിയിച്ചതാണ്.
വന്ദേ ഭാരത് സ്ലീപ്പർ, മെട്രോ ട്രയിനുകൾ പരിഗണനയിലാണ്. വന്ദേ മെട്രോ കേരളത്തിനെയും പരിഗണിക്കും. തിരുവനന്തപുരം – കൊച്ചി സർവിസ് സാധ്യവുമാണ്. വന്ദേ ഭാരത് തിരുവനന്തപുരം – കൊച്ചി – ബംഗളൂരു സ്‌ലീപ്പറും പരിഗണനയിലാണ്. ജനുവരിയോടെ കോച്ചുകളുടെ പ്രോട്ടോടൈപ്പ് തയാറാക്കും’- അശ്വിനി വൈഷ്ണവ് പറഞ്ഞു.
Comments