കോഴിക്കോട്: നടൻ മാമുക്കോയയുടെ ഖബറടക്കം കഴിഞ്ഞു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് കണ്ണൻപറമ്പ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. അരക്കിണർ പള്ളിയിലാണ് നമസ്ക്കാര ചടങ്ങുകൾ നടന്നത്. അദ്ദേഹത്തിന്റെ വസതിയിൽ രാത്രിയിലും തുടർന്ന പൊതുദർശനം ഇന്ന് രാവിലെ 9.30 വരെ നടന്നു. നടൻ ദിലീപ് അടക്കമുള്ള പ്രമുഖർ ബേപ്പൂരിലെ വസതിയിലെത്തി മാമുക്കോയയ്‌ക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.
കോഴിക്കോട് ടൗൺ ഹാളിൽ ആറര മണിക്കൂർ നീണ്ട പൊതുദർശനത്തിനൊടുവിലാണ് രാത്രി 10.05 ഓട് കൂടി മൃതദേഹം ബേപ്പൂർ അരക്കിണറിലുള്ള മാമുക്കോയയുടെ വസതിയിലെത്തിച്ചത്. മലയാള സിനിമയിലെ തങ്ങളുടെ പ്രിയപ്പെട്ട ഗഫൂറിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധിപേരാണ് ഏറെ വൈകിയും അദ്ദേഹത്തിന്റെ വസതയിലേക്കെത്തിയത്. ബേപ്പൂർ അരക്കിണറിലുള്ള അദ്ദേഹത്തിന്റെ വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് വസതിയോട് ചേർന്നുള്ള പള്ളിയിൽ കണ്ണപറമ്പിലെ ഖബർസ്ഥാനിലാണ് ഖബറടക്കം.















