കൊച്ചി : രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും ഇപ്പോള്‍ ബിജെപി അല്ലാതെ മറ്റൊരു നല്ല ഒപ്ഷനില്ലെന്ന് അനിൽ ആന്റണി . സ്വകാര്യ മാദ്ധ്യത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഇന്ന് ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. പക്ഷെ 28 സംസ്ഥാനങ്ങളുള്ള, 140 കോടി ജനങ്ങളുള്ള ഇന്ത്യയെന്ന രാജ്യത്തില്‍ ഒരേയൊരു പാര്‍ട്ടി മാത്രമേ ഇന്ന് ദേശീയതയ്ക്ക് പ്രഥമ സ്ഥാനം കൊടുത്ത് പ്രവര്‍ത്തിക്കുന്നുള്ളു. രാഷ്ട്ര താത്പര്യങ്ങള്‍ക്ക് പ്രഥമ സ്ഥാനം കൊടുത്ത് ജനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായി ഉന്നമനം ലക്ഷ്യമിട്ട് അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുന്ന പാര്‍ട്ടി. ദീര്‍ഘ വീക്ഷണവും ദീര്‍ഘകാലത്തേക്കുള്ള നയങ്ങളുമുള്ള ഒരേയൊരു പാര്‍ട്ടി മോദിജി നയിക്കുന്ന ബിജെപിയാണെന്ന കാര്യത്തില്‍ എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുക, അന്താരാഷ്ട്ര തലത്തില്‍ വിശ്വഗുരു സ്ഥാനത്തേക്ക് രാജ്യത്തെ ഉയര്‍ത്തുക തുടങ്ങിയ ദര്‍ശനങ്ങളാണ് ബിജെപിക്കും നരേന്ദ്രമോദിക്കുമുള്ളത്. അങ്ങനെ ഒരുപാട് നല്ല ആശയങ്ങളുണ്ട്. അപ്പോള്‍ ഇതുരണ്ടും താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും ഇപ്പോള്‍ ബിജെപി അല്ലാതെ മറ്റൊരു നല്ല ഒപ്ഷനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
2002ലാണ് മോദിജി അവിടെ മുഖ്യമന്ത്രിയാകുന്നത്. 2002ല്‍ ഒരു കലാപമുണ്ടായതിന് ശേഷം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപം പോലും അവിടെ ഉണ്ടായിട്ടില്ല. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിജിയെ രാഷ്ട്രീയ എതിരാളികള്‍ ക്രൂശിക്കാന്‍ ശ്രമിച്ചു. പക്ഷെ 10 വര്‍ഷം ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളാണ് രണ്ട് യുപിഎ സര്‍ക്കാരുകളായി രാജ്യം ഭരിച്ചത്.
ഒന്നും രണ്ടുമല്ല പ്രഗത്ഭരായ നൂറുകണക്കിന് കുറ്റാന്വേഷകരാണ് മോദിക്കെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം നടത്തിയത്. അതിന് ശേഷം അവരുടെ കണ്ക്ലൂഷന് തന്നെ മോദി കാരണമാണ് കലാപം പടരാതിരുന്നത് എന്നാണ്. എസ്ഐടിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു
കോണ്‍ഗ്രസിന് ദീര്‍ഘനാളത്തേക്കുള്ള കാഴ്ചപ്പാടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. രാഹുല്‍ ഗാന്ധിയെന്താണ് ചെയ്യുന്നത്. അദാനിയെ എല്ലാദിവസവും എന്തെങ്കിലും പറയും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറയുക. പിന്നെ പഴയ കാര്യങ്ങളെക്കുറിച്ച് എന്തൈങ്കിലുമൊക്കെ പറയും. പക്ഷെ അവര്‍ക്കൊരു ദിശാബോധമോ കാഴ്ചപ്പാടോ ഒന്നും ഇല്ല . എന്നും രാവിലെ അദാനിയെ അസഭ്യം പറയുന്നതല്ല രാഷ്ട്രീയം .
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന ഒരുപാട് കോണ്‍ഗ്രസുകാരുണ്ട്. അങ്ങനെ സംഭവിക്കില്ല . ഇന്നദ്ദേഹത്തന് 53 വയസായി, ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയിലെ മുതിര്‍ന്ന പൗരനായി മാറും. എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്. ഒരുമാസം മുമ്പൊരു സര്‍വേയുണ്ടായിരുന്നു. ഒരു ദേശീയ മാധ്യമം നടത്തിയ ഈ സര്‍വേയില്‍ അതില്‍ പങ്കെടുത്ത 90 ശതമാനം യുവാക്കളും മോദിജിയെ ആണ് തിരഞ്ഞെടുത്തത്. മോദിജിക്ക് 70 വയസാണെന്ന് ഓര്‍ക്കണം. യുവനേതാവാണെന്ന് പറഞ്ഞുനടക്കുന്ന ഒരുവ്യക്തിക്ക് 10 ശതമാനം പോലും പിന്തുണയില്ല.- അനിൽ ആന്റണി പറഞ്ഞു .
Comments