കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ടമെന്റിന്റെ കഥ പറയുന്ന ദി കേരള സ്റ്റോറി ചലചിത്രത്തിനെതിരെ എസ്ഡിപിഐ. സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷം തകർക്കുന്ന ചിത്രമാണ് കേരളാ സ്റ്റോറി. അതിനായി നുണക്കഥകളാണ് പ്രചരിപ്പിക്കുന്നത്. ചിത്രം ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് അനുകൂലമാണെന്നും അതിനാൽ കേരളാ സ്റ്റോറിയുടെ പ്രദർശനാനുമതി റദ്ദാക്കണം എന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംവിധായകനും നിർമാതാവിനും എതിരെ 153 എ പ്രകാരം കേസെടുക്കണമെന്നും റൈഹാനത്ത് ആവശ്യപ്പെട്ടു.
യഥാർത്ഥ സംഭവങ്ങളെയാണ് ചിത്രം അടിസ്ഥാനമാക്കിയിട്ടുുള്ളത്. കേരളത്തിലെ മുസ്ലീമിതര സ്ത്രീകളെ പ്രണയത്തിൽ കുടുക്കി മതം മാറ്റുകയും തുടർന്ന് ഐഎസിലെത്തിച്ച് ഭീകരവാദത്തിലേക്ക് കൂട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ വിപുൽ അമൃത്ലാൽ ഷായാണ് ദി കേരള സ്റ്റോറിയുടെ നിർമ്മാതാവ്. സുദീപ്തോ സെന്നാണ് സംവിധായകൻ. അടുത്ത 20 വർഷത്തിനുള്ളിൽ കേരളം ഇസ്ലാമിക രാഷ്ട്രമായി മാറുമെന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയും ചിത്രത്തിന്റെ ട്രെയിലറിൽ ഉദ്ധരിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച്ചകളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. മെയ് 5ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. എന്നാൽ ഇതെല്ലാം തെറ്റാണെന്നും സ്പർദ്ധ സൃഷ്ടിക്കുമെന്നുമാണ് എസ്ഡിപിഐ.
Comments