തൃശൂർ: വിസ്മയം ഒളിപ്പിച്ച നിലയിലാണ് തൃശൂർ പൂരത്തിൽ ഇത്തവണ കുടകളിറക്കിയത്. പ്രത്യേക കുടകളിൽ എല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നെങ്കിലും കാണികളെ ആവേശത്തിലാക്കിയത് തിരുവമ്പാടി ഇറക്കിയ മെസ്സിയുടെ കുടയാണ്. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട ആനപ്പുറത്തുയർന്നതോടെ കാണികൾ ആർത്തു വിളിച്ചു. മെസ്സിയുടെ കുടയിൽ ലോകമാകമാനമുള്ള പൂരപ്രേമികൾക്ക് ആശംസയും നേർന്നു.
പൂരനഗരത്തില്‍ ആര്‍പ്പുവിളികളുമായെത്തിയ ജനസാഗരത്തിന് ലഹരിയായി മാറിയിരുന്നു പൂരത്തിലെ കുടമാറ്റം. സ്‌പെഷ്യല്‍ കുടകളുടെ കാര്യത്തില്‍ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങളും വേറിട്ട കാഴ്ചയാണ് ജനങ്ങൾക്ക് നൽകിയത്. ജനസാഗരത്തിന് നടുവിലാണ് കുടമാറ്റം നടന്നത്. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് കുടമാറ്റിക്കൊണ്ടിരുന്നു. തിരുവമ്പാടി അവസാന നിമിഷങ്ങളിലാണ് തികച്ചും വ്യത്യസ്തമായ കുടകൾ നിവർത്തി കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
കെട്ടിനിര്‍ത്തിയ അണ പൊട്ടിച്ച പോല്‍ അടങ്ങിനിന്ന ആള്‍ക്കൂട്ടം തേക്കിന്‍കാട് മൈതാനിയില്‍ കടലായി. ആനപ്പുറങ്ങളില്‍ പിന്നെ കണ്ടത് വര്‍ണ വൈവിധ്യങ്ങളുടെ നിറഞ്ഞാട്ടമാണ്. പ്രത്യേക കുടകള്‍ നിറഞ്ഞു ഇരുട്ടുവീണപ്പോള്‍ കുടകളില്‍ നിറവിന്യാസങ്ങളുടെ മേളമായി.
Comments