കൊൽക്കത്ത: ജന്മനാ ലഭിച്ച സ്ത്രീ ശബ്ദത്തിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ് സുബോജിത്ത് എന്ന ചെറുപ്പക്കാരന്റെ കഥ. തനിക്ക് ലഭിച്ച ഈ വേറിട്ട സിദ്ധിയെ അനുഗ്രഹമായാണ് പശ്ചിമ ബംഗാളിലെ മേദിനിപൂർ സ്വദേശിയായ സുബോജിത്ത് കാണുന്നത്. സമൂഹത്തിൽ നിന്ന് പരിഹാസങ്ങളുണ്ടെങ്കിലും അതൊന്നും വകവെക്കാതെ മുന്നോട്ട് പോകുമെന്നും ഈ കലാകാരൻ പറയുന്നു.
സ്വന്തമായി സംഗീത പാഠങ്ങൾ പടിച്ചെടുത്ത് സ്ത്രീശബ്ദത്തിൽ നന്നായി പാടുന്ന സുബോജിത്തിന് നിരവധി കളിയാക്കലുകൾ നേരിടേണ്ടി വന്നു. എന്നാൽ അവഹേളനങ്ങളൊന്നും പരിഹാസങ്ങളും ഒന്നും വകവെക്കാതെ പോസിറ്റീവായി മുന്നോട്ട് പോകാനാണ് തനിക്ക് ഇഷ്ടമെന്ന് സുബോജിത്ത് പറഞ്ഞു. ജന്മനാ തന്റെ ശബ്ദം സ്ത്രീകളുടേത് പോലെയായിരുന്നു. ചെറുപ്പം മുതൽ എന്റെ ശബ്ദത്തിൽ എല്ലാത്തരം പരീക്ഷണവും ചെയ്തു. സഹോദരി പാടുന്നത് കേട്ടാണ് സംഗീതം പഠിച്ചത്. ഇപ്പോൾ താൻ ഒരു നൃത്ത അദ്ധ്യാപകനാണ്. എന്നാൽ പുതിയ പാട്ടുകൾ കേൾക്കാനും പാടാനും ശ്രമിക്കാറുണ്ടെന്ന് സുബോജിത്ത് പറഞ്ഞു.
ദരിദ്ര കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. നിലവിൽ നൃത്ത അദ്ധ്യാപകനായി ജോലിചെയ്യുകയാണ് സുബോജിത്ത്. കർഷകനായ അസീം ഡേയാണ് സുബോജിത്തിന്റെ പിതാവ്. സ്വകാര്യ സ്‌കൂളുകളിലും മറ്റും നൃത്തം പഠിപ്പിച്ച് ലഭിക്കുന്നവരുമാനമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആശ്രയം. തന്റെ വീട്ടിലും സുബോജിത്ത് നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.
Comments