കൊച്ചി : ആസൂത്രിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട യഥാർത്ഥ പെൺകുട്ടികളുടെ കഥകളാണ് കേരള സ്റ്റോറി മുന്നിൽ കൊണ്ടുവന്നത്. ഈ പെൺകുട്ടികളിൽ ഒരാളാണ് അനഖ. ഇസ്ലാം സ്വീകരിച്ചതിന് ശേഷം ഐമ അമീറ എന്ന് പേര് മാറ്റി . കേരളത്തിൽ പ്രവർത്തിക്കുന്ന മതപരിവർത്തനങ്ങളെ കുറിച്ച് ദേശീയ മാദ്ധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിക്കുകയാണ് അനഘ.
“എന്നെ ഒരു ഇസ്ലാമിക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു. ഇസ്ലാം മതം സ്വീകരിക്കുന്നതിനുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു. ഇത് ക്രമേണ എനിക്ക് ഇസ്ലാമിൽ താൽപ്പര്യമുണ്ടാക്കി. മുസ്ലീങ്ങളല്ലാത്ത പെൺകുട്ടികൾ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരാകുന്നു. അവരിൽ ചിലർ വിവാഹിതരാണ്. ചിലരെ കുടുംബം ഉപേക്ഷിച്ചു. ചിലർ ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടവരാണ്.“ അനഘ പറയുന്നു.
വലിയ തോതിലുള്ള മതപരിവർത്തന ഗൂഢാലോചനയെക്കുറിച്ച് കേരളത്തിലെ പല ജില്ലകളിലും പെൺകുട്ടികൾ തുറന്ന് പറഞ്ഞതായാണ് റിപ്പോർട്ട്. “ഒരാൾക്ക് തങ്ങളുടെ മതത്തിൽ താൽപ്പര്യമുണ്ടെന്ന് അറിഞ്ഞയുടൻ, അവർ സ്വയമേവ അറിവ് നൽകാൻ തുടങ്ങി. അവൻ അളളാഹുവിനെക്കുറിച്ച് എന്നോട് തുടർച്ചയായി പറഞ്ഞു, അവൻ മാത്രമാണ് ദൈവം. മുഹമ്മദ് നബിയെയും ഖുർആനെയും കുറിച്ചുള്ള വിവരങ്ങൾ നൽകി. മെല്ലെ മെല്ലെ അവരുടെ വാക്കുകൾ എന്നെ സ്വാധീനിക്കാൻ തുടങ്ങി, കാരണം അവരെല്ലാം ഒരേ കാര്യം പറയുകയായിരുന്നു. ഇത് ഏകദേശം 2018 ൽ ആണ്. ക്രമേണ എന്നിൽ ഇസ്ലാം സ്വാധീനം ചെലുത്താൻ തുടങ്ങി. അതിൽ എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി.” – അനഘ പറഞ്ഞു .
ലൗജിഹാദിന് ഇരയായി മാറിയ ശ്രുതിയും സമാനമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്ലീം സുഹൃത്തുക്കളാണ് ശ്രുതിയുടെ ബിരുദ കാലത്ത് ഇസ്ലാമിക പാഠങ്ങൾ പഠിപ്പിച്ചത്. ഹിന്ദു ആഘോഷങ്ങളെക്കുറിച്ച് ശ്രുതിയെ ആശയക്കുഴപ്പത്തിലാക്കി. സാവധാനം മതം മാറ്റി. ശ്രുതിയെ ബ്രെയിൻ വാഷ് ചെയ്യാൻ കോളേജ് മേറ്റ്സ് ഇസ്ലാമുമായി ബന്ധപ്പെട്ട ലഘുലേഖകളും പുസ്തകങ്ങളും വായിക്കാൻ നൽകി. ഇന്ത്യയിൽ വിദ്വേഷ പ്രസംഗത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി പിടികിട്ടാപ്പുള്ളിയായ സാക്കിർ നായിക്കിന്റെ സിഡി പോലും കാണാനായി നൽകിയിരുന്നു.
Comments