കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ ഒഴിവാക്കാൻ മർദ്ദിക്കുകയും ഇസ്ലാമീക ആഭിചാരം നടത്തുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബിബിൻ സി ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ ഇപ്പോഴും ബിബിൻ പാർട്ടി പ്രവർത്തനത്തിലും യോഗങ്ങളിലും സജീവ സാന്നിധ്യമാണ്. ബിപിൻ സി ബാബുവിനെ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത തീരുമാനം വന്നു മണിക്കൂറുകൾക്കുള്ളിൽ പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ബിപിൻ സി ബാബുവിന് വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുകയാണ് പാർട്ടി.
പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇരിപ്പിടം നൽകി സംസാരിക്കാൻ ്‌വസരം ഒരുക്കിയിരിക്കുന്നത് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പിന് വഴിവെച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബുജാനും ജില്ലാ കമ്മിറ്റി അംഗം ശിവദാസനും ഏരിയ കമ്മിറ്റി സെക്രട്ടറി അരവിന്ദാക്ഷനും ഇതിൽ പങ്കുണ്ടെന്നും അണികൾ ആരോപിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമായിരുന്നു ബിബിനെ പുറത്താക്കനുള്ള നിർദ്ദേശം ഉണ്ടായത്. എന്നാൽ ഇതിനെ കാറ്റിൽ പറത്തിയാണ് ബിബിന്റെ പൊതുയോഗങ്ങളിലെ സാന്നിധ്യം.
പരസ്ത്രീബന്ധത്തെ ഭാര്യ ചോദ്യം ചെയ്തപ്പോൾ ഒഴിവാക്കാൻ ഇസ്ലാമിക ആഭിചാരം നടത്തുകയും ചെയ്ത ബിബിനെ ദീർഘകാലം സിപിഎം സംരക്ഷിച്ചിരന്നു. ഒടുവിൽ രക്ഷയില്ലാതെയാണ് സസ്‌പെന്റു ചെയ്തത്. ബിബിൻ തന്നെ മർദ്ദിക്കുന്നു എന്ന ഭാര്യയുടെ ഗാർഹിക പീഡന പരാതിയിലാണ് പാർട്ടി നടപടി എടുത്തത്. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ് ഭാര്യ മിനിസ.
Comments