ചെന്നൈ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരെ പ്രതികാര നടപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡിഎംകെ സർക്കാരിന്റെ അഴിമതി കഥകൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ അണ്ണാമലൈയ്ക്കെതിരെ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ഡിഎംകെ മന്ത്രിമാർ 1.34 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയത് സംബന്ധിച്ച വിശദാംശങ്ങളായിരുന്നു അണ്ണാമലൈ പുറത്തുവിട്ടത്. ഡിഎംകെ ഫയൽസ് എന്ന പേരിൽ മന്ത്രിമാരുടെ പേരുവിവരങ്ങൾ അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയത് കഴിഞ്ഞ മാസമായിരുന്നു. ഇതിന്റെ പേരിൽ സർക്കാർ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നതിന് പിന്നാലെയാണ് അണ്ണാമലൈയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെ ഫയൽസിൽ പരാമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെയാണ് ബിജെപി അദ്ധ്യക്ഷനെതിരെ മാനനഷ്ടത്തിന് പരാതി നൽകിയിരിക്കുന്നത്. കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ മറ്റ് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ.വി വേലു, കെ. പൊൻമുടി എന്നിവർക്കെതിരെയും ഗുരുതരമായ പരാമർശങ്ങൾ ഡിഎംകെ ഫയൽസിൽ ഉണ്ടായിരുന്നു.
Comments