ചണ്ഡീഗഡ്: അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം ഉണ്ടായി. അഞ്ച് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിന് സമീപം ഇന്ന് പുലർച്ചെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് പ്രദേശത്ത് ഉണ്ടായത്.
ആദ്യ സ്ഫോടനം മെയ് ആറിനും രണ്ടാമത്തേത് തിങ്കളാഴ്ചയുമാണ് ഉണ്ടായത്. നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗോൾഡൻ ക്ഷേത്രത്തിന് സമീപമുള്ള ഹെറ്റേജ് സ്ട്രീറ്റിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്. സ്ഫാടനത്തിൽ ട്രിഗറിംഗ് മെക്കാനിസം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു കണ്ടെയ്നറിലാണ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
എൻഐഎയും പഞ്ചാബ് പോലീസും സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഫോറൻസിക് സാമ്പിളുകൾ ശേഖരിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments