എറണാകുളം: ഡോ.വന്ദന കൊലകേസിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈക്കോടതി. പ്രതികൾ മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തെ സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഡോക്ടർമാർ ഇന്നും സമരത്തിൽ അല്ലേ, എത്രയോ ആളുകളാണ് ചികിത്സയ്‌ക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോൾ നടക്കുന്നത് സമരമല്ലെന്നും മറിച്ച് ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഒന്നും നേടിയെടുക്കാനാല്ല ഡോക്ടർമാരുടെ സമരം, ഭയത്തിൽ നിന്നാണ് ഈ സമരം നടത്തുന്നത്, എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക എന്നും കോടതി ആരാഞ്ഞു. വിഷയം ആളി കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അലസമായി വിഷയത്തെ സർക്കാർ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്, പോലീസിനെയല്ല കുറ്റം പറയുന്നത്.സംവിധാനത്തിന്റെ പരാജയമാണ്.ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പോലീസ് തന്നെ പറയുന്നുണ്ട് അങ്ങനെയെങ്കിൽ എന്തിനാണ് പോലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു.സംവിധാനത്തിന്റെ പരാജയമാണിതെന്നും ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമർശിച്ചു.
നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്‌ത്തിയതെന്നും കോടതി പരാമർശിച്ചു. സംഭവങ്ങൾ ഉണ്ടായത് എങ്ങനെ എന്നത് സംബന്ധിച്ച് എഡിജിപി അജിത്കുമാർ ഓൺലൈനായി വീഡിയോ പ്രസന്റേഷൻ നടത്തി. ന്യായീകരിക്കാൻ ശ്രമിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
Comments