തിരുവനന്തപുരം: വന്ദന വധക്കേസിൽ പ്രതികരണവുമായി മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ. പോലീസ് ആണ് എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത്, ഇന്ന് ആ വിശ്വാസം നഷ്ടപ്പെട്ടു. പോലീസിന്റെ ദയനീയ പരാജയം തുടർച്ച ആകുന്നു. ഒരു കാര്യം ദൃക്‌സാക്ഷിയും മറ്റൊരു കാര്യം ഡിജിപി മറ്റൊരു കാര്യം പറയുന്നു. ഇതിന് കാരണക്കാർ ആരാണ് എങ്കിലും ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല- കുമ്മനം രാജശേഖരൻ പറഞ്ഞു.
യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെയും പോലീസിനെയും രൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈക്കോടതി. പ്രതികൾ മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തെ സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞു.
ഡോക്ടർമാർ ഇന്നും സമരത്തിൽ അല്ലേ, എത്രയോ ആളുകളാണ് ചികിത്സയ്‌ക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോൾ നടക്കുന്നത് സമരമല്ലെന്നും മറിച്ച് ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഒന്നും നേടിയെടുക്കാനാല്ല ഡോക്ടർമാരുടെ സമരം, ഭയത്തിൽ നിന്നാണ് ഈ സമരം നടത്തുന്നത്, എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക എന്നും കോടതി ആരാഞ്ഞു. വിഷയം ആളി കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Comments