എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദിലിൽ നിന്നാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ പിടിച്ചെടുത്തത്. ഇൻഡിഗോ വിമാനത്തിൽ നിന്ന് മലിയിലേക്ക് പോകാനെത്ത്്ിയതാണ് ഇയാൾ. ദേഹ പരിശോധനയ്ക്കിടയിൽ സിഐഎസ്എഫ് ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. 325 ഗ്രാം മയക്കുമരുന്ന് 33 കാപ്സ്യൂളുകളാക്കി തുടയിൽ കെട്ടിവെച്ച നിലയിലായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ നർകോട്ടിക് കൺട്രോൾ ബ്യൂറോയിലേ്ക്ക് കൈമാറി.
കഴിഞ്ഞ മാസമാണ് യൂസഫ് ഫൗദ് കേരളത്തിലെത്തുന്നത്. എവിടെ നിന്നാണ് ഇയാൾക്ക് മയക്കുമരുന്ന് ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നർകോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം നടത്തി വരികയാണ്. മയക്കുമരുന്ന് കടത്തുന്നതിനായാണ് ഇയാൾ എത്തിയതെന്നാണ് സൂചന. മുൻപും ഇത്തരത്തിൽ ഇയാൾ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
Comments