കൊൽക്കത്ത: മകന്റെ മൃതദേഹം ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതശരീരം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്തഫാ നഗറിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചോദിച്ച വലിയ തുക നൽകാൻ ഇല്ലാതെ വന്നതോടെയാണ് അസിം ദേവശർമ്മയ്ക്ക് അഞ്ച് മാസം മാത്രം പ്രായമുള്ള മകന്റെ ദേഹം ബാഗിൽ ചുമന്ന് ഗ്രാമത്തിലെത്തിക്കേണ്ടി വന്നത്.
ശനിയാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരട്ടകുട്ടികളാണ് അസിമിനുണ്ടായിരുന്നത്. രണ്ട് മക്കൾക്കും സുഖമില്ലാതെ വന്നതിനെ തുടർന്ന് കാളിഗഞ്ച് ജനറൽ ആശുപത്രിയിലും പിന്നീട് റായ്ഗഞ്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കുഞ്ഞുങ്ങളുടെ നില വഷളായതിനെ തുടർന്ന് നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഒരു കുട്ടിക്ക് അസൂഖം കുറഞ്ഞതിനെ തുടർന്ന് ഭാര്യയും ഒരു കുട്ടിയും വീട്ടിലേക്ക് മടങ്ങി. രണ്ടാമത്തെ കുട്ടി ശനിയാഴ്ച രാത്രിയോടെ മരിച്ചു. തുടർന്ന് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് അസിം സമീപിച്ചു. എന്നാൽ 8000 രൂപ വേണമെന്ന് ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടു. ഇത് നൽകാൻ ഇല്ലാതെ വന്നതൊടെയാണ് അസീം മൃതശരീരം സഞ്ചിയിലാക്കി യാത്ര ചെയ്യാൻ തുടങ്ങിയത്. കുഞ്ഞിന്റെ മൃതദേഹം സഞ്ചിയിലാക്കി കാളിഗഞ്ജ് വരെ ബസിലാണ് അസീം യാത്ര ചെയ്തത്. പിന്നീട് യുവാവിന്റെ ദയനീയാവസ്ഥ കണ്ട് ഒരാൾ ഏർപ്പെടുത്തി കൊടുത്ത ആംബുലൻസിൽ വീട്ടിലെത്തി. കുഞ്ഞിന്റെ ചികിത്സയ്ക്ക് 16,000 രൂപ ചെലവായതുകൊണ്ടാണ് കൈയിൽ പണമില്ലാതായി പോയെതെന്ന് വിഷമത്തോടെ അസിം അറിയിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ബംഗാളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ദയനീയമാണെന്നും ഇതാണെന്നും തൃണമൂൽ സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ സ്വാസ്ഥ്യ സാധി ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും ബിജെപി വിമർശിച്ചു.
Comments