തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് അഖിൽ ഉൾപ്പെട്ട സംഘം 90 കിലോ കഞ്ചാവ് ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്ത് മയക്കുമരുന്ന് എത്തിച്ചത് പ്രതികളിൽ ഒരാളിന്റെ ഭാര്യയെയും മൂന്ന് കുട്ടികളെയും മറയാക്കിയെന്ന് എക്സൈസ് കണ്ടെത്തൽ. കുട്ടികൾ ഇരുന്ന ഭാഗത്താണ് യാത്രസമയം കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംസ്ഥാന അതിർത്തിയിൽ എത്തിച്ചതിന് ശേഷം ഇവരെ മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയായിരുന്നു.
പ്രതികൾ പിടിയിലായ അന്ന് തന്നെ 25 കിലോ കഞ്ചാവ് ഒഡീഷയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച് നഗരത്തിൽ വിറ്റുവെന്ന് പ്രതികൽ കുറ്റ സമ്മതം നടത്തിയിരുന്നു. രണ്ട് കിലോ വരുന്ന പാഴ്സൽ ഒഡീഷയിൽ നിന്നും ലഭിക്കുന്നത് 6,000 രൂപയാക്കാണ്. ഇത് അതേപടി ഇവിടെ വിൽക്കുമ്പോൾ 30,000 രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. ഇത്തരത്തിൽ 46 പാഴ്സലുകളാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുക്കും. എസ്എഫ്ഐ നേതാവായ അഖിൽ, വിഷ്ണു, രതീഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പിടിയിലായവരിൽ നിന്ന് ആറ് എടിഎം കാർഡുകളും ഏഴ് മൊബൈലുകളും കണ്ടെടുത്തു. മൊബൈൽ ഫോൺ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് എക്സൈസിന്റെ ശ്രമം.
Comments