രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള കോട്ടയത്ത് ആരംഭിച്ചു. മെയ് 16 മുതൽ 22 വരെ യാണ് മേള നടക്കുന്നത്. നാഗമ്പടം മൈതാനമാണ് വേദി. പ്രവേശനം സൗജന്യമാണ്.
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ 200 സ്റ്റാളുകൾ മേളയിലുണ്ട്. ടൂറിസം, കിഫ്ബി പവലിയനുകൾ, ് ‘കേരളം ഒന്നാമത്’, കാർഷിക പ്രദർശന വിപണന മേള, സാംസ്കാരിക കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള, സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, കായിക വിനോദ പരിപാടികൾ തുടങ്ങിയ മേളയുടെ ഭാഗമാണ്.
മെയ് 16 വൈകീട്ട് 6.30-ന് ഗാനമേള. അവതരണം – പിന്നണി ഗായകരായ ദുർഗ വിശ്വനാഥ്, വിപിൻ സേവ്യർ. മെയ് 17 വൈകീട്ട് 6.30-ന് അക്മ മെഗാഷോ, മെയ് 18 വൈകീട്ട് 6.30-ന് പ്രസീത ചാലക്കുടി (പതി ഫോക്ക്ബാൻഡ്) യുടെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും ‘ഓളുള്ളേരി എക്സ്പ്രസ്’. മെയ് 19 വൈകീട്ട് ഏഴിന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം ‘ചന്ദ്രികയ്ക്കുണ്ടൊരു കഥ’.
മെയ് 20 ശനിയാഴ്ച്ച വൈകീട്ട് 6.30-ന് ജാസി ഗിഫ്റ്റ് & ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ‘മ്യൂസിക് നൈറ്റ്’. മെയ് 21 ഞായർ ഉച്ചയ്ക്ക് മൂന്നിന് കേരള പോലീസ് ഡോഗ് ഷോ. വൈകീട്ട് 6.30-ന് സ്റ്റീഫൻ ദേവസി & സോളിഡ് ബാൻഡിന്റെ ‘മ്യൂസിക് മിസ്റ്ററി’. മെയ് 22 വൈകീട്ട് 6.30-ന് ‘ലൈവ് ബാൻഡ്’ അവതരണം താമരശ്ശേരി ചുരം.
ദിവസവും രാവിലെ പത്തിനും ഉച്ചയ്ക്ക് 1.30-നും സെമിനാറുകൾ നടക്കും. ഇതോടൊപ്പം സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ദിവസവും ബിടുബി മീറ്റ്, ഡി.പി.ആർ വർക്ക് ഷോപ് എന്നിവയും ഉണ്ടാകും.
മെയ് 22-ന് വൈകീട്ട് നാലിന് സമാപന സമ്മേളനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചിഫ് വിപ് എൻ. ജയരാജ് അദ്ധ്യക്ഷനാകും.
Comments