തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പ്രിന്‍സിപ്പല്‍ പ്രൊഫ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല. സംഭവം സര്‍വകലാലാശയ്‌ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രൊഫ. ജിജെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പ്രിൻസിപ്പളിന്റെ പ്രവൃത്തി സർവകാലശായ്‌ക്ക് അപമാനം ഉണ്ടാക്കിയെന്ന് വൈസ് ചാൻസിലർ ഡോ.മോഹന്‍ കുന്നമ്മേല്‍ പറഞ്ഞു. ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ പോലീസിൽ പരാതി നൽകുമെന്നും വിസി വ്യക്തമാക്കി.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട വിവാദത്തിലാണ് കോളേജ് പ്രിൻസിപ്പിനെ തൽസ്ഥാനത്ത് നിന്നും മാറ്റികൊണ്ട് കേരള സർവകലാശാലയുടെ നടപടി. ആൾമാറാട്ടം നടന്ന സാഹചര്യത്തിൻ മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ പട്ടികയും റദ്ദാക്കുമെന്നും വൈസ് ചാൻസിലാർ വ്യക്തമാക്കി. ഇയാളുടെ പ്രവർത്തി സർവകലാശലയക്ക് അപമാനം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.
പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാലയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തിട്ടുണ്ട്. ആൾമാറാട്ടം നടന്ന പശ്ചാത്തലത്തിൽഎല്ലാ കോളേജുകളിലെയും യുയുസിമാരുടെ ലിസ്റ്റ് പുനപരിശോധിക്കാനും തീരുമാനം ആയിട്ടുണ്ട്. നിലവിൽ പ്രസിദ്ധീകരിച്ച യൂയു സിലിസ്റ്റ് റദ്ദ് ചെയ്യും. പുനഃ പരിശോധനയ്‌ക്ക് ശേഷമായിരിക്കും യൂണിയൻ തെരഞ്ഞെടുപ്പ്. ഇലക്ഷൻ മാറ്റി വെച്ചതിലുണ്ടായ സാമ്പത്തിക നഷ്ടം പ്രിൻസിപ്പാളിൽ നിന്ന് ഈടാക്കുമെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്.
Comments