ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും പാരമ്പര്യവും തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുഗളർക്ക് മുൻപിൽ അടിപതറാത്ത ധീരതയുമായി പോരാടിയ ചരിത്രപുരുഷനാണ് മഹാറാണാ പ്രതാപ് സിംഗ്. അദ്ദേഹത്തിന്റെ ധീരതയും വീര്യവും ഇന്നും ആഘോഷിക്കപ്പെടുന്നു. മുഗൾ സാമ്രാജ്യത്തിനെതിരെ പോരാടുകയും തന്റെ ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്ത മഹാനായ യോദ്ധാവിനെ അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമായിട്ടാണ് മഹാറാണാ പ്രതാപ് ജയന്തി ആഘോഷിക്കുന്നത്.
ഇന്ത്യയിൽ മഹാറാണ പ്രതാപ് ജയന്തി 2023 മെയ് 22-ന് ആഘോഷിക്കും. മേവാർ രജപുത്ര രാജാവായ മഹാറാണാ പ്രതാപ് സിംഗിനെ അനുസ്മരിക്കുന്ന ഉത്സവമാണിത്. ജൂലിയൻ കലണ്ടർ അനുസരിച്ച്, 1540 മെയ് 9-നാണ് മഹാറാണാ പ്രതാപ് ജനിച്ചത്. ജൂലിയൻ കലണ്ടർ കാലഹരണപ്പെട്ടതാണ്, അതിന് പകരം ഗ്രിഗോറിയൻ കലണ്ടർ വന്നിരിക്കുന്നു. പ്രോലെപ്റ്റിക് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1540 മെയ് 19-നാണ് മഹാറാണാ പ്രതാപ് ജനിച്ചത്. എന്നാൽ ഹിന്ദു കലണ്ടർ പ്രകാരമാണ് മഹാറാണാ പ്രതാപിന്റെ ജന്മദിനം ഭാരതത്തിൽ ആഘോഷിക്കുന്നത്. കൂടാതെ, ഹിന്ദു കലണ്ടർ അനുസരിച്ച്, മഹാറാണാ പ്രതാപ് ജനിച്ചത് ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷ തൃതീയ ദിവസമാണ് മഹാറാണാ പ്രതാപ് ജനിച്ചത്. ഇത് പാശ്ചാത്യ കലണ്ടറിൽ മെയ് അവസാനമോ ജൂൺ ആദ്യമോ വരുന്നു. 2023-ലെ മഹാറാണ പ്രതാപ് ജയന്തി മെയ് 22-നാണ് വരുന്നത്. അന്നേദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രാദേശിക പൊതു അവധിയാണ്.
1540-ൽ രാജസ്ഥാനിലെ പാലിയിലാണ് മഹാറാണ പ്രതാപ് ജനിച്ചത്. മേവാർ രാജ്യത്തിന്റെ രാജാവായ മഹാറാണ ഉദയ് സിംഗ് രണ്ടാമനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മഹാറാണി ജവന്ദബായ് ആണ് മാതാവ്. ഇവരുടെ ആൺമക്കളിൽ മൂത്തവനായതിനാൽ പ്രതാപ് കിരീടാവകാശിയായിരുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹം മേവാറിന്റെ സിംഹാസനത്തിലേറി. ഈ ഹിന്ദു രജപുത്ര യോദ്ധാവിനെ രാജസ്ഥാനിലെ നിരവധി രാജകുടുംബങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കമിട്ട ഒരു യഥാർത്ഥ ദേശസ്നേഹിയായി റാണാ പ്രതാപ് ഇന്നും ബഹുമാനിക്കപ്പെടുന്നു . ഹാൽദിഘട്ടി യുദ്ധത്തിൽ അദ്ദേഹം ഏറ്റവും പ്രശസ്തനായ മുഗൾ ചക്രവർത്തിമാരിൽ ഒരാളായ അക്ബറിനോട് പോരാടി.
അക്ബറുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും അക്ബറിനു പോലും തോൽപ്പിക്കാൻ സാധിക്കാതിരുന്ന ക്ഷത്രവീര്യമായിരുന്നു റാണാപ്രതാപിന് ഉണ്ടായിരുന്നത്. വളരെ വർഷങ്ങൾക്കു ശേഷം അക്ബറിന്റെ പുത്രനായ സലിം എന്ന ജഹാംഗീറുമായി യുദ്ധം ചെയ്ത് വിജയിക്കുകയും ചെയ്തു മുഗളർക്ക് റാണാ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരായിരുന്നു ചേതക്. മറ്റ് രജപുത്ര രാജാക്കന്മാർ സാമന്തരാജാവായി അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ മേവാർ മഹാരാജാവായിരുന്ന പ്രതാപ് സിംഗ് മാത്രം അക്ബറിനോട് തോൽവി സമ്മതിക്കാതെ അക്ബറിനോട് എതിർത്ത് വിജയിച്ചു നിന്നു.
1597 ജനുവരിയിൽ ഒരു അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. 1597 ജനുവരി 29-ന് 56-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. തന്റെ രാജ്യത്തിനും ജനങ്ങൾക്കും, തന്റെ ആദർശത്തിനും വേണ്ടി പോരാടിയാണ് അദ്ദേഹം ജീവൻ നൽകിയത്. ഹൽദിഘാട്ടിലെ മണൽതരികളിൽ ഇന്നും അവശേഷിക്കുന്നുണ്ടാകും ആ വീരചരിതങ്ങൾ.
Comments