ലക്നൗ : ഉത്തർപ്രദേശിലെ 4000 മദ്രസകൾക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോർട്ട് . 2022 നവംബറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാർ മദ്രസകളിൽ ഒരു സർവേ നടത്തിയിരുന്നു, അതിൽ 8441 മദ്രസകൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു . ഇതിനു പിന്നാലെയാണ് 4000 മദ്രസകൾക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നത് . ഇതിൽ നിയമനടപടിയ്ക്കൊരുങ്ങുകയാണ് യോഗി സർക്കാർ.
മദ്രസ നടത്തിപ്പുകാരിൽ ഭൂരിഭാഗവും തങ്ങളുടെ പ്രധാന വരുമാനമാർഗമായി സകാത്ത് എന്ന പേരിലാണ് പണം സ്വീകരിച്ചിരിക്കുന്നത്.നേപ്പാളിനും ബംഗ്ലാദേശിനും പുറമെ അറബ് രാജ്യങ്ങളിൽ നിന്നും ധനസഹായം എത്തുന്നുണ്ടെന്നാണ് ഇപ്പോൾ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പാവപ്പെട്ട മുസ്ലീങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ന്യൂനപക്ഷ വകുപ്പ് മന്ത്രി ധരംപാൽ സിംഗ്, പോലീസുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി .
മദ്രസകൾക്കുള്ള അംഗീകാരവും 2017 മുതൽ നിർത്തിവച്ചിരിക്കുകയാണ്, അവ നിലവാരം പുലർത്താത്തതാണ് കാരണം. നിലവിൽ യുപിയിൽ 15,613 മദ്രസകൾ പ്രവർത്തിക്കുന്നുണ്ട് .മഹാരാജ്ഗഞ്ച്, പിലിഭിത്, ലഖിംപൂർ, ബഹ്റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, സിദ്ധാർത്ഥനഗർ എന്നിവിടങ്ങളിലെ മദ്രസകളിൽ വരുമാന സ്രോതസ്സ് സംബന്ധിച്ച് വ്യക്തമായ രേഖകളൊന്നും ഇല്ല. ഇനി ഇത്തരം മദ്രസകൾക്ക് മേലുള്ള നിയമനടപടികൾ ശക്തമാക്കും.
Comments