ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയത് 30 കുട്ടികളെ; ആരംഭിച്ചത് 18-ാം വയസിൽ; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയത് 30 കുട്ടികളെ; ആരംഭിച്ചത് 18-ാം വയസിൽ; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുപ്പതിലധികം കുരുന്നുകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയർ കില്ലറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഡൽഹി കോടതി. രവീന്ദർ കുമാർ എന്ന പ്രതി 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ കൊലപാതക പരമ്പരകൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 2008 മുതൽ 2015 വരെയുള്ള കാലത്താണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. ചില കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു ഇയാൾ ബലാത്സംഗം (necrophilia) ചെയ്തിരുന്നത്. കഴിഞ്ഞ എട്ട് വർഷമായി തുടർന്ന കേസിന്റെ വിചാരണ പൂർത്തിയായതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.

ഡൽഹിയിൽ കൂലിപ്പണിക്കാരനായിരുന്നു പ്രതി. ലഹരി അമിതമായി ഉപയോഗിച്ചിരുന്ന ഇയാൾ നീലച്ചിത്രങ്ങൾക്ക് അടിമയായിരുന്നു. ഓരോ തവണ അശ്ലീല ചിത്രങ്ങൾ കാണുമ്പോഴും പ്രതി കുട്ടികളെ തിരഞ്ഞുനടക്കും. വലയിൽ കുരുങ്ങുന്ന ഇരകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. 2008-ലായിരുന്നു ഇത്തരത്തിലുള്ള ആദ്യ കുറ്റകൃത്യം പ്രതി ചെയ്തത്. അന്ന് ഇയാൾക്ക് വെറും 18 വയസ് മാത്രമായിരുന്നു പ്രായം. തുടർന്നുള്ള ഏഴ് വർഷത്തോളം ഇയാൾ മുപ്പതിലധികം കുട്ടികളെ പൈശാചികമായി കൊല്ലപ്പെടുത്തി.

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്നും ജോലി തേടി 2008ലാണ് രവീന്ദർ ഡൽഹിയിലെത്തുന്നത്. വീട്ടുജോലിക്കാരിയായ അമ്മയുടെയും പ്ലംബറായ അച്ഛന്റെയും മകനാണ് രവീന്ദർ. ഡൽഹിയിൽ എത്തിപ്പെട്ട കാലം മുതൽ ഇയാൾ മയക്കുമരുന്നിന് അടിമയായി. അന്തിയോളം ജോലിചെയ്ത് ക്ഷീണിച്ച് വരുന്ന ഇയാൾ റൂമിലെത്തി നീലച്ചിത്രങ്ങൾ കാണും. പാതിരാത്രിയാകുമ്പോൾ പ്രതിയുടെ ലൈംഗികവൈകൃതങ്ങൾ പരീക്ഷിക്കാൻ കുട്ടികളെ തേടിയിറങ്ങും.

ചിലപ്പോൾ അലഞ്ഞുനടന്ന് ഇയാൾ നാല്പത് കിലോമീറ്ററോളം ദൂരം വരെ കാൽനടയായി രാത്രി സഞ്ചരിക്കാറുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരച്ചിലിനൊടുവിൽ ഏതെങ്കിലും തെരുവിൽ നിന്നും ഇരയെ കണ്ടുകിട്ടും. പത്ത് രൂപ നോട്ടോ ചോക്ലേറ്റോ കയ്യിൽ കൊടുത്ത് കുട്ടിയെ വശത്താക്കും. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തും. രവീന്ദറിന്റെ ഇരയായ ഏറ്റവും ചെറിയ കുട്ടിക്ക് ആറ് വയസായിരുന്നു പ്രായം. 12 വയസുള്ള കുട്ടിയെ ഉൾപ്പെടെ ഇയാൾ വലയിലാക്കിയിട്ടുണ്ട്.

പോലീസിന്റെയും നാട്ടുകാരുടെയും കയ്യിൽ അകപ്പെടാതിരിക്കാൻ ഒന്നിലധികം കുറ്റകൃത്യം ഒരേസ്ഥലത്ത് വച്ച് തന്നെ ചെയ്യുന്നത് പ്രതി ഒഴിവാക്കി. ഒരിക്കലും പിടിക്കപ്പെടാതെ പോകുന്നു എന്നുള്ളതായിരുന്നു കുറ്റം വീണ്ടുമാവർത്തിക്കാൻ രവീന്ദറിന് പ്രചോദനം നൽകിയത്. ബലാത്സംഗം ചെയ്ത ശേഷം കുട്ടികളെ വെറുതെ വിടണമെന്ന് താത്പര്യമുണ്ടെങ്കിലും പിന്നീട് ഈ കുട്ടികൾ കണ്ട് തിരിച്ചറിയുമോയെന്ന ഭയത്തിലായിരുന്നു ഇരകളെയെല്ലാം പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

Tags: RapePocsoMurderSERIAL KILLERkids
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies