ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കുറ്റം ചുമത്തിയാണ് ഭുട്ടവിയെ പാകിസ്താൻ അറസ്റ്റ് ചെയ്ത് പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര ജയിലിൽ പാർപ്പിച്ചിരുന്നത് .
അബ്ദുൾ സലാം ഭുട്ടവിയെ 2012-ൽ യുഎൻ സുരക്ഷാ കൗൺസിൽ തീവ്രവാദിയായി പ്രഖ്യാപിച്ചു. പിന്നെയും നിരവധി വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ഭുട്ടവിയെ അറസ്റ്റ് ചെയ്തത് . ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരൻ അബ്ദുൾ റഹ്മാൻ മക്കിക്കൊപ്പം തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. 2020 ഓഗസ്റ്റിൽ. ഭുട്ടവിയെ 16 വർഷത്തെ തടവിന് ശിക്ഷിച്ചു.
ഹാഫിസ് സയീദിനെ 2002ലും 2008ലും പാകിസ്താൻ കസ്റ്റഡിയിലെടുത്തപ്പോൾ ലഷ്‌കറെ ആക്ടിംഗ് തലവനായി സേവനമനുഷ്ഠിച്ചത് ഭുട്ടവിയായിരുന്നു . 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചത് ഭുട്ടവിയായിരുന്നു . ലഷ്‌കറെ/ജമാഅത്ത്-ഉദ്-ദവ മദ്രസാ ശൃംഖലയുടെ ഉത്തരവാദിത്തം ഭുട്ടവിയ്‌ക്കായിരുന്നു.
2008 നവംബര്‍ 26 ന് ആയിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രണം . ആക്രമണത്തില്‍ വിദേശികളടക്കം ഏകദേശം 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Comments