വയനാട് : പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാരുടെ വ്യാജ ഒപ്പിട്ട് വായ്പാ തട്ടിയതായി പരാതി. ഇന്നലെ ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ പേരിൽ തട്ടിപ്പ് നടത്തിയത് തന്റെ ഒപ്പ് വ്യാജമായി ചേർത്താണെന്ന് മുൻ ഡയറക്ടർ കെ ടി കുര്യൻ പറഞ്ഞു. പരാതിപ്പെട്ടതിനെ തുടർന്ന് കുര്യനെയും മറ്റൊരു ഡയറക്ടറെയും പാർട്ടി പുറത്താക്കിയിരുന്നു.
പുൽപ്പള്ളി കേളക്കവല പ്രദേശത്തു നിന്നുള്ള ബാങ്ക് ഡയറക്ടറായിരുന്നു കുര്യൻ. ഇന്നലെ ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ വായ്പാ അനുവദിക്കുന്നതിന് തന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് കുര്യൻ ആരോപിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെകെ അബ്രഹാം പ്രസിഡന്റായ ബോർഡിൽ അംഗ മായിരുന്നു കുര്യൻ. വ്യാജരേഖ ചമച്ചതിനെതിരെ പരാതി നൽകിയതായും കുര്യൻ പറഞ്ഞു.
നുണ പരിശോധനക്ക് ഉൾപ്പെടെ തയ്യാറാണെന്ന് ഇദ്ദേഹം പറയുന്നു. മാത്രമല്ല പരാതിപ്പെട്ടതിനെ തുടർന്ന് കുര്യനെ പാർട്ടി പുറത്താക്കുകയും ചെയ്തു. മറ്റൊരു ഡയറക്ടറേയും ഇത്തരത്തിൽ പരാതിയെ തുടർന്ന് പുറത്താക്കിയതായി കുര്യൻ പറഞ്ഞു. തട്ടിപ്പിനിരയായി പരാതി നൽകിയവരെ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായും പരാതിക്കാർ പറയുന്നു.
Comments