മെഡിക്കൽ സർവീസസ് കോർപറേഷനിലെ രഹസ്യങ്ങൾ പരസ്യമാക്കുന്നെന്ന് പറഞ്ഞ് ജീവനക്കാർക്ക് നേരെ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി; തുടർച്ചയായി രാത്രി ഡ്യൂട്ടി; സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നതായും ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഡിക്കൽ സർവീസസ് കോർപറേഷനിലെ രഹസ്യങ്ങൾ പരസ്യമാക്കുന്നെന്ന് പറഞ്ഞ് ജീവനക്കാർക്ക് നേരെ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി; തുടർച്ചയായി രാത്രി ഡ്യൂട്ടി; സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നതായും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 02:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മരുന്ന് സംഭരണ ഗോഡൗണുകളിലെ അഗ്‌നിബാധ സംബന്ധിച്ച വിവാദങ്ങൾ ശക്തമായി തുടരുമ്പോൾ മെഡിക്കൽ സർവീസസ് കോർപറേഷൻ ആസ്ഥാനത്ത് ജീവനക്കാരോട് മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടി. അഗ്‌നിബാധയെ തുടർന്ന് മുപ്പത് ജീവനക്കാർക്ക് രാത്രി ഡ്യൂട്ടി നൽകി ഇന്നലെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന ജീവനക്കാർ ഈ മാസം 16 വരെ തുടർച്ചയായി രാത്രി ഡ്യൂട്ടി ചെയ്യണം. ഇതിന് ശേഷം മുപ്പത് ജീവനക്കാരെ കൂടി നിയോഗിക്കും. രാത്രി ഏഴിന് ഹാജരായി പിറ്റേന്ന് രാവിലെ എട്ട് വരെ ജോലി ചെയ്യണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തുടർച്ചയായി പതിമൂന്ന് മണിക്കൂർ ജോലി ചെയ്യണമെന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

സ്ഥാപനത്തിനുള്ളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് പോകുന്നതിൽ ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇതുകൊണ്ട് എല്ലാവരെയും പാഠം പഠിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും കരാർ ജോലിക്കാരാണ്. ഇതിനാൽ തന്നെ രാത്രി ജോലി ചെയ്യേണ്ടതിനാൽ ഇവർ രാജിവെച്ച് പോകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. നിലവിൽ കോർപ്പറേഷൻ ആസ്ഥാനമോ ഗോഡൗണുകളോ രാത്രി പ്രവർത്തിക്കേണ്ടതായ ആവശ്യമില്ല. ഉന്നത ഉദ്യോഗസ്ഥർ ചില ദിവസങ്ങളിൽ രാത്രി ഒമ്പത് മണിവരെ ഇവിടെയുണ്ടാകും. ഇതിന് ശേഷം ഓഫീസ് പൂർണമായും അടയ്‌ക്കുകയാണ് പതിവ്. കരാറുകൾ ഉറപ്പാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ആസ്ഥാനത്തെ പ്രധാന ജോലി. മരുന്നുകൾ യഥാക്രമം അതത് ജില്ലാ ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെയും രാത്രി കാലങ്ങളിൽ സംഭരണമോ വിതരണമോ നടക്കാറില്ല.

പിന്നെ ആസ്ഥാനത്ത് രാത്രി കാലങ്ങളിൽ എന്തിനാണ് ഡ്യൂട്ടിക്കായി ജീവനക്കാരെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.ദീപാറാണി പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. മനേജിംഗ് ഡയറക്ടർ കെ ജീവൻ ബാബുവിനെ കണ്ട് ഉത്തരവ് പിൻവലിക്കണമെന്ന് ജീവനക്കാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ വാഹനം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചും അടുത്തിടെ ആരോപണം ഉയർന്നിട്ടുണ്ട്. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിന് അർഹതയില്ലാത്ത ഉദ്യോഗസ്ഥരെ ദിവസവും ഇരുപത് കിലോമീറ്റർ അകലെയുള്ള താമസസ്ഥലത്ത് നിന്ന് വിളിച്ചുകൊണ്ട് വരികയും കൊണ്ട് വിടുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് വിവരാവകാശം വഴി വാഹനങ്ങളുടെ റജിസ്റ്ററുകൾ ആവശ്യപ്പെട്ടപ്പോൾ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നുവെന്നായിരുന്നു മറുപടി. ഇതിന് പുറമേ സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവർക്ക് ഭാവിയിൽ സ്ഥിരനിയമനം നൽകി കോർപ്പറേഷനെ സിപിഎമ്മിന്റെ വരുതിയിലിക്കുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്.

Tags: keralaMedical Services corporation
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies