മുംബൈ : അമിതാഭ് ബച്ചനും ജയ ബച്ചനും ഇന്ന് അമ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ബിഗ് ബി തന്റെ ആരാധകർക്ക് ബ്ലോഗിലൂടെ നന്ദി പറഞ്ഞു. അമിതാഭും ജയയും തമ്മിലുള്ള ബന്ധം സിനിമാലോകത്തിനാകെ മാതൃകയാണ്. അമിതാഭിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നിഴൽ പോലെ ജയ കൂടെയുണ്ടായിരുന്നു.
കൂലിയുടെ ഷൂട്ടിങ്ങിനിടെയാണ് ബിഗ് ബിക്ക് ഗുരുതരമായി പരിക്കേറ്റത്. മടങ്ങി വരുമെന്ന് ഡോക്ടർമാർക്ക് പോലും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഡോക്ടർമാർ ബിഗ് ബിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും മണിക്കൂറുകൾ മാത്രമാണ് ബാക്കിയെന്ന് അറിയിക്കുകയും ചെയ്തു. ഇനി പ്രാർത്ഥനയ്‌ക്ക് മാത്രമേ അമിതാഭിനെ രക്ഷിക്കാൻ കഴിയൂ എന്നും ഡോക്ടർമാർ പറഞ്ഞു. ഇതിനുശേഷം താൻ ആശുപത്രിയിൽ തന്നെ ഇരുന്ന് തുടർച്ചയായി ഹനുമാൻ ചാലിസ പ്രാർത്ഥിക്കാൻ തുടങ്ങിയതായി ജയ ബച്ചൻ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘ 1982 ഓഗസ്റ്റ് 2 ന് അമിതാഭ് ബച്ചൻ ബെംഗളൂരുവിൽ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുകയായിരുന്നു. നടൻ പുനിത് ഇസ്സാറും ബിഗ് ബിയും തമ്മിലുള്ളതായിരുന്നു ഈ ആക്ഷൻ രംഗം. സംഘട്ടന രംഗത്തിൽ പുനിത് ഇസ്സാർ അമിതാഭിനെ തല്ലുകയും അത് മൂലം ബിഗ് ബിയുടെ കുടൽ പൊട്ടി ആന്തരികരക്തസ്രാവമുണ്ടായി. . ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിപി താഴ്ന്ന അവസ്ഥയിലായിരുന്നു. പൾസ് കുറയുന്നതായും ഡോക്ടർമാർ പറഞ്ഞു കൊണ്ടിരുന്നുവെന്ന് ‘ ജയ ബച്ചൻ പറഞ്ഞു .
ജയയ്‌ക്കും ബിഗ് ബിയുടെ സഹോദരനും മാത്രമാണ് അന്ന് ആശുപത്രിയിൽ പോകാൻ അനുമതിയുണ്ടായിരുന്നത്. ‘ഞാൻ കോമയിലേക്ക് പോകുകയായിരുന്നു. അടിയന്തരാവസ്ഥയിലാണ് എന്റെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കാരണം 12-14 മണിക്കൂർ അനസ്തേഷ്യയിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞില്ല. ആ സമയത്ത് എന്റെ ബിപി ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ , പൾസ് ഇല്ല. ഏത് സമയത്തും ഏത് അസുഖകരമായ സംഭവവും സംഭവിക്കാം.’ അമിതാഭ് ബച്ചൻ പറയുന്നു.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽഹനുമാൻ ചാലീസായുടെ ജനം ടിവി പ്രസിദ്ധീകരിച്ച അർത്ഥ വിശകലനം എല്ലാ ലേഖനങ്ങളും ക്രമമായി ലഭിക്കും.
https://janamtv.com/tag/hanuman-chalisa-malayalam/
‘ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ, അമിതാഭിന്റെ സഹോദരൻ പറഞ്ഞു, നിങ്ങൾ ധൈര്യപ്പെടേണ്ട സമയമാണിതെന്ന് . എല്ലാം അറിഞ്ഞ ശേഷം ഞാൻ കുട്ടികളെ പോയി കണ്ടു . മടങ്ങി വന്നപ്പോൾ ഹനുമാൻ ചാലിസയുടെ ബുക്കും കൈയ്യിൽ കരുതി .ഇനി നിങ്ങളുടെ പ്രാർത്ഥനയ്‌ക്ക് മാത്രമേ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാരും പറഞ്ഞു. പക്ഷെ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ഈ പ്രാർത്ഥനകൾ അദ്ദേഹത്തെ മടക്കി നൽകുമെന്ന് ‘ – ജയ ബച്ചൻ പറഞ്ഞു.
Comments