ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 09:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഓണ്‍ലൈന്‍ ഗെയിമിംഗും സോഷ്യല്‍ മീഡിയ ടാസ്‌കുകളും മറയാക്കി ഇന്ത്യന്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ശൃംഖല നടത്തിയ വന്‍ ഗൂഢാലോചന മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) തകര്‍ത്തു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലഹരി-ആയുധ മാഫിയ തലവന്‍ ഷഹ്സാദ് ഭട്ടിയും, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി മുസ്തഫ ജിന്‍ഗഡയും നേതൃത്വം നല്‍കുന്ന അന്തര്‍ദേശീയ ശൃംഖലയാണ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കുടുങ്ങിയത്.

മുംബൈ, പൂനെ, താനെ, രത്‌നഗിരി എന്നിവ ഉള്‍പ്പെടെ മഹാരാഷ്‌ട്രയിലെ 300-ലധികം കേന്ദ്രങ്ങളില്‍ എടിഎസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പാക് ഭീകരരുമായി ഓണ്‍ലൈന്‍ ബന്ധം പുലര്‍ത്തിയിരുന്ന 200-ലേറെ യുവാക്കളെ കണ്ടെത്തി. ഇവരില്‍ പലരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയതായാണ് വിവരം. അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഇന്ത്യന്‍ ഭരണകൂടത്തോടും സുരക്ഷാ സംവിധാനങ്ങളോടും അതൃപ്തിയുള്ള യുവാക്കളെയാണ് പാക് ഹാന്‍ഡ്ലര്‍മാര്‍ ആദ്യം ലക്ഷ്യമിട്ടത്.

ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമുകളിലെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും ചാറ്റ് റൂമുകള്‍ വഴിയാണ് ഇവരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുക, പോലീസ് വിന്യാസത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുക, സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക തുടങ്ങിയ ചെറിയ ജോലികളാണ് നല്‍കിയത്. ഈ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ഹവാല ചാനലുകളിലൂടെയും വന്‍തുക പ്രതിഫലമായി നല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

പിന്നീട് പണത്തിന്റെ പ്രലോഭനത്തിലും തീവ്രചിന്താഗതിയിലും അകപ്പെടുന്ന യുവാക്കളെ ആയുധക്കടത്ത്, സ്‌ഫോടന ഗൂഢാലോചന, നിര്‍ണായക കേന്ദ്രങ്ങളിലെ ആക്രമണങ്ങള്‍ എന്നിവയ്‌ക്കായി ഉപയോഗിക്കുകയായിരുന്നു ശൃംഖലയുടെ ലക്ഷ്യം. മുംബൈയിലെ തിരക്കേറിയ മേഖലകളിലും തന്ത്രപ്രധാന സുരക്ഷാ കേന്ദ്രങ്ങളിലുമടക്കം വലിയ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഈ സ്ലീപ്പര്‍ സെല്ലുകളുടെ പദ്ധതി. ഹരിയാനയിലെ അംബാല പോലീസ് സ്റ്റേഷന്‍ സമീപത്തെ കാര്‍ ബോംബ് സ്‌ഫോടനശ്രമത്തിനും ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട ആക്രമണ ഗൂഢാലോചനകള്‍ക്കും ഇതേ ഷഹ്സാദ് ഭട്ടി ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ നടന്ന കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പിന്നാലെ നഗരത്തില്‍ കലാപവും സ്‌ഫോടനങ്ങളും സൃഷ്ടിക്കാനും ഈ ശൃംഖല പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും നിന്ന് പാകിസ്ഥാനിലേക്കും ദുബായിലേക്കും അയച്ച എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു.

പഞ്ചാബ് അതിര്‍ത്തിയിലൂടെ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതിനും രാജ്യത്തെ പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഇന്ത്യയിലെ അംഗങ്ങളെ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

നിലവില്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിംഗ് നല്‍കിവരികയാണെന്ന് എടിഎസ് അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അപരിചിതര്‍ നല്‍കുന്ന പണവാഗ്ദാനങ്ങളിലും സംശയാസ്പദമായ ടാസ്‌കുകളിലും വീഴാതിരിക്കാന്‍ യുവാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

Tags: Mumbaiarrestedmaharashta atspakisthan terrorist
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies