ചലചിത്രലോകം കാത്തിരുന്ന 72 ഹുറൈൻ ജൂലൈ 7ന് പുറത്തിറങ്ങും. ദേശീയ അവാർഡ് നേടിയ സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. അതിനാണ് വിരാമമായിരിക്കുന്നത്. മത ഭീകരവാദത്തിന്റെ ഇരുണ്ട വശങ്ങളെയാണ് ചിത്രത്തിലൂടെ സംവിധായകൻ കാണിക്കുന്നത്. ഭീകരവാദത്തിലേക്ക് മനംമാറ്റം ചെയ്യപ്പെടുന്ന 72 കന്യകമാരുടെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. ഇവർ തെറ്റായ ആശയങ്ങളിൽ വിശ്വസിച്ച്് വിനാശത്തിലേയ്‌ക്ക് പോകുന്നതും ഒടുവിൽ ഭീകരമായ വിധിയെ വരിക്കുനതുമാണ് കഥയെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർ പറഞ്ഞു.
നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ചിത്രം പുറത്തെത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. താൻ ഈ സിനിമയ്‌ക്കായി വളരെയധികം സമയം ചെലവഴിച്ചെന്നും ഒടുവിൽ ഇത് റിലീസ് ചെയ്യുകയാണ്. ആളുകൾക്ക് ഇത് കാണാൻ കഴിയുമെന്നതിൽ സന്തോഷമുണ്ട് നിർമ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു. നിരപരാധികളെ തീവ്രവാദികളാക്കി മാറ്റുന്നതിന് പിന്നിലെ സത്യം അനാവരണം ചെയ്യണമെന്നും സത്യം പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും നിർമ്മാതാവ്. പ്രേക്ഷകർ സിനിമയെ യുക്തിസഹമായി സമീപിക്കണമെന്നും സമൂഹത്തിൽ തുടരുന്ന ചില തെറ്റായ ആശയങ്ങളെ കുറിച്ച് വിചിന്തനം ചെയ്യാൻ ചിത്രം നിങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments