ഗുരുജി സ്മൃതിദിനം - രാഷ്ട്രചിതിയുടെ പ്രോജ്ജലനത്തിനായി ജീവിതം സമർപ്പിച്ച രാഷ്ട്രഋഷിയുടെ സ്മതികൾക്ക് അരനൂറ്റാണ്ട്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഗുരുജി സ്മൃതിദിനം – രാഷ്‌ട്രചിതിയുടെ പ്രോജ്ജലനത്തിനായി ജീവിതം സമർപ്പിച്ച രാഷ്‌ട്രഋഷിയുടെ സ്മതികൾക്ക് അരനൂറ്റാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 09:03 am IST
Facebook
Twitter
WhatsAppTelegram

രാഷ്‌ട്രചിതിയുടെ പ്രോജ്ജലനത്തിനായി സ്വജീവിതം സമർപ്പിച്ച യതിവര്യനായിരുന്നു മാധവ സദാശിവ റാവു ഗോൾവൽക്കർ എന്ന് ഗുരുജി. രാഷ്‌ട്രീയ സ്വയം സേവക് സംഘം എന്ന മഹാപ്രസ്ഥാനത്തിന്റെ ദ്വിതിയ സർസംഘചാലകാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കേഡർ പ്രസ്ഥാനമായ ആർഎസ്എസിന് ആദർശം നൽകി ബീജാവാപം നടത്തിയത് ഡോ. ഹെഡ്‌ഗേവാർ ആയിരുന്നു എങ്കിലും കൃത്യമായ വീക്ഷണത്തിലൂടെ സംഘടനയെ വളർത്തിയത് ഗുരുജിയായിരുന്നു.

1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്‌ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലാണ് ഗുരുജിയുടെ ജനനം. ഒൻപത് മക്കളിൽ നാലാമാനായിരുന്നു അദ്ദേഹം. 1924-ൽ അദ്ദേഹം ഇന്റർമീഡിയേറ്റ് പരീക്ഷ വിജയിച്ചു. തുടർന്ന് ബിഎസ്‌സി എംഎസ്‌സി എന്നിവ പൂർത്തിയാക്കി. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽ തന്നെ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു. പഠനത്തിനു ശേഷം വർഷത്തോളം അദ്ദേഹം അദ്ധ്യപകനായി സേവനമനുഷ്ഠിച്ചു. ആ സമയത്താണ് സംഘത്തിന്റെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനാകുന്നത്.

1933ൽ നാഗ്പൂരിൽ തിരിച്ചെത്തിയ ഗുരുജി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാറിനെ പരിചയപ്പെട്ടു. സ്വാമി അഖണ്ഡാനന്ദനിൽ നിന്നും ഗുരുജി സന്യാസം സ്വീകരിച്ചിരുന്നു. നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും ‘ഗുരുജി’ എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്‌നിച്ചു.

ഡോക്ടർജിയുടെ മരണ ശേഷം ആർഎസ്എസ്സിന്റെ സർസംഘചാലക് ചുമതല അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ടു. സർസംഘചാലക് പദവിയിൽ അദ്ദേഹത്തിന്റെ മരണം വരെ മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർഎസ്എസ്സിന്റെ സർസംഘചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെ ആണ്. സർസംഘചാലക് പദവിയിൽ എത്തിയ ശേഷം അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഇത്ര വിശദമായ ഭാരതപര്യടനം മറ്റാരും ചെയ്തിരിക്കില്ല. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ടാകും. ജനങ്ങൾക്കിടയിൽ രാജ്യത്തിന്റെ സംസ്‌കാരത്തിലുന്നിയ ദേശാഭിമാനം വളർത്തിയെടുക്കാൻ അദ്ദേഹം പ്രയത്‌നിച്ചു. ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.

1962-ലെ ചൈനയുടെ ഇന്ത്യ ആക്രമണ സമയത്ത് സ്വയം സേവകരോട് ഭരണകൂടത്തിനോപ്പം നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ദൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളുടെ ആഭ്യന്തര സുരക്ഷ പാലനം, സൈന്യത്തിന് മരുന്ന്, വൈദ്യ സഹായം, രക്തം എന്നിവ എത്തിക്കുക തുടങ്ങിയ പ്രവർത്തികളിൽ മുഴുകി. ഈ പ്രവർത്തനങ്ങളുടെ ഫലമായി 1963-ലെ റിപബ്ലിക് ദിന പരേഡിൽ സൈന്യത്തോടൊപ്പം ആർ.എസ്.എസ് പങ്കെടുക്കുകയും ചെയ്തു. 1973-ൽ ജൂൺ 5 നായിരുന്നു ഗുരുജിയുടെ മരണം. തന്റെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു. ജുൺ 6 ന് രേശംബാഗിൽ കത്തിയമർന്നത് ഗുരുജിയുടെ ഭൗതീക ശരീരം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളും അഹ്വാനങ്ങളും രത്‌നങ്ങൾ പോലെ ഇന്നും പ്രശോഭിക്കുകയാണ്.

Tags: Special
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies