എറണാകുളം: എറണാകുളം അസിസ്റ്റന്റ് കലക്ടർ ഹർഷിൽ ആർ. മീണയുടെ ഔദ്യോഗിക വാഹനത്തിന്റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്‌ക്കും ലഭിച്ചത് വ്യത്യസ്തമായ ശിക്ഷ. മോട്ടോർ വാഹന നിയമം വായിച്ച് മനസ്സിലാക്കാനാണ് ആർടിഒ ആവശ്യപ്പെട്ടത്.
മോട്ടോർ വാഹന നിയമങ്ങളെ അടിസ്ഥാനമാക്കി കഥാ രൂപത്തിൽ എഴുതിയ ‘കഥയിലെ കാര്യം’ പുസ്തകമാണു വായിക്കാൻ നൽകിയത്. പുസ്തകം
വായിച്ചു തീർത്ത ശേഷമാണ് ഇരുവരും ആർടി ഓഫിസിൽ നിന്ന് തിരിച്ച് പോയത്.
കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളിയിലാണ് സംഭവം. റോഡ് അരികിൽ നിർത്തിയിട്ട അസിസ്റ്റന്റ് കലക്ടറുടെ കാറിൽ വരാപ്പുഴ ഭാഗത്തുനിന്നു വന്ന ബസാണ്
ഇടിച്ചത്. ബസ് ഹോൺ മുഴക്കിയപ്പോൾ അസിസ്റ്റന്റ് കലക്ടറുടെ ഡ്രൈവർ കാർ ഒതുക്കിയിട്ടെങ്കിലും ബസ് കാറിന്റെ വലതു വശത്തെ കണ്ണാടിയിൽ ഇടിക്കുകയായിരുന്നു. അസിസ്റ്റന്റ് കലക്ടറുടെ ഡ്രൈവർ പരാതിയില്ലെന്ന് അറിയിച്ചെങ്കിലും ബസ് ഡ്രൈവറെയും ഉടമയെയും ആർടിഒ ഓഫിസിലേക്കു വിളിപ്പിക്കുകയായിരുന്നു.
Comments