കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്മംകൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞുവെന്ന് രഞ്ജിപണിക്കർ. കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടിവെയ്‌ക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കും. വായിക്കപ്പെടുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്യുമ്പോൾ മാത്രമാണ് ഏത് പ്രത്യയശാസ്ത്രവും കാലാതീതമായി നിലനിൽക്കുകയുള്ളൂ എന്നും രഞ്ജിപണിക്കർ പറഞ്ഞു. കുരുക്ഷേത്ര പ്രകാശൻ പുറത്തിറക്കിയ സംഘദർശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകം ഏറ്റവും കൂടുതൽ പ്രത്യാശയോടുകൂടി കണ്ട പ്രത്യശാസ്ത്രമായിരുന്നു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം. എന്നാൽ, ആ പ്രത്യയശാസ്ത്രം ജന്മംകൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞു. കാറ്റും വെളിച്ചവും കയറാതെ കെട്ടിപ്പൂട്ടിവെയ്‌ക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം അവസ്ഥ ഇതായിരിക്കും. ഏത് വലിയ പ്രത്യയശാസ്ത്രമായാലും കാലത്തിന്റെ പ്രവാഹത്തിൽ പലപ്പോഴും തകർന്നടിഞ്ഞ് പോകുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്’.
‘കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്മംകൊണ്ട എല്ലാ രാജ്യങ്ങളിൽ നിന്നും കടപുഴകയും നാടുകടത്തപ്പെടുകയും ചെയ്തത് നമ്മൾ കണ്ടു. എല്ലാ വാതിലുകളെയും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നമുക്ക് നിലനിർത്താൻ കഴിയില്ല. ഏതു പ്രത്യയശാസ്ത്രവും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ അതിന്റെ തടങ്കലുകളിൽ നിന്ന് വലിഞ്ഞുകയറി മുന്നോട്ടു സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവുകയുള്ളു. അപ്പോൾ മാത്രമേ അവ നിലനിൽക്കുകയും കാലാതീതമാവുകയും ചെയ്യുകയുള്ളൂ’- രഞ്ജിപണിക്കർ പറഞ്ഞു.
Comments