മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ’ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ ഹെഡ്ഡും സീലുമുണ്ടാക്കി, പ്രിൻസിപ്പാളിന്റെ കളളയൊപ്പിട്ട് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തിൽ എസ്എഫ്‌ഐയും സിപിഎമ്മും മൗനം പാലിക്കുമ്പോഴാണ് വിദ്യയെ പരിഹസിച്ചുകൊണ്ട് പി.കെ ശ്രീമതി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് എസ്എഫ്‌ഐ.
പോസ്റ്റിന് പിന്നിലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ടീച്ചറേ ഈ പോസ്റ്റ് മുക്കരുതേ, യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു ഡമ്മി ഇട്ട് ഈ സംഭവത്തിലെ സത്യം തുറന്നുകാണിക്കണം, ഞങ്ങളെ പോലെ ശ്രദ്ധിച്ചു ചെയ്യണ്ടേ എന്റെ വിദ്യേ, കുറച്ച് കൂടി ശ്രദ്ധ വേണ്ടെ വിദ്യേ എന്ന് തുടങ്ങി ട്രോൾ പെരുമഴയാണ് പോസ്റ്റിന് ലഭിക്കുന്നത്. സംസ്ഥാന സമ്മേളനത്തിൽ വിദ്യയ്‌ക്ക് പികെ ശ്രീമതി അവാർഡ് നൽകുന്നതിന്റെ ചിത്രവും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് പോസ്റ്റ് ഇനി എപ്പോഴാണ് തുടങ്ങിയ അങ്ങനെ നീളുകയാണ് കമന്റുകൾ.
പികെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ചെന്ന മഹാരാജാസ് കോളേജിന്റെ പരാതിയിൽ വിദ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ കോളേജിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയി പ്രവർത്തിച്ചു എന്നു വ്യക്തമാക്കുന്ന രേഖയാണ് വിദ്യ വ്യാജമായി നിർമിച്ചത്. എസ്.എഫ്.ഐ ബന്ധം ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മഹാരാജാസ് കോളേജിലെ പൂർവവിദ്യാർഥിനിയാണ് കെ.വിദ്യ.
Comments